Sunday 13 March 2011

സമയമില്ലാത്തവര്‍ക്ക് വായിക്കാന്‍...

ഇന്നലെ രാത്രിയില്‍ ലോലിത വിളിച്ചിരുന്നു. ലോലിത, എനിക്ക് ഓര്‍ക്കുട്ടില്‍ നിന്നും  ലഭിച്ച എന്‍റെ പ്രിയ്യപ്പെട്ട കൂട്ടുക്കാരിയാണ്. കുടുംബത്തോടൊപ്പം യുകെ യില്‍, ബ്രിസ്റ്റോള്‍ എന്ന നഗരത്തില്‍ താമസം. മിക്കവാറും എല്ലാ ദിവസങ്ങളിലും അവള്‍ വിളിക്കുവാറുണ്ട്. കഴിഞ്ഞ ഒരാഴ്ച്ചയായി, നാട്ടില്‍ വരുന്നതിന്‍റെ കുറെയേറെ തിരക്കുകള്‍ മൂലം അവള്‍ വിളിച്ചിരുന്നില്ല. എനിക്ക് പനിയാണെന്ന് അറിഞ്ഞതിനാലാണ് ഇന്നലെ അവള്‍ വിളിച്ചത്. ഇന്നലെ ഞങ്ങള്‍ ഏതാണ്ട് ഒരു മൂന്ന് മണിക്കൂറുകളോളം സംസാരിച്ചു. അവള്‍ വിളിച്ചാല്‍ പനിയൊന്നും എനിക്കൊരു പ്രശ്നമേ അല്ല. കാരണം അവളുടെ സംസാരം പോസറ്റീവ് എനര്‍ജിയുടെ ഒരു പ്രവാഹമാണ്. മനസിലുള്ള ചെറിയ ചെറിയ നിരാശകളും, ആത്മവിശ്വാസകുറവും, സംശയങ്ങളും എല്ലാം അവളുമായി പങ്കുവയ്ക്കാം...
യുക്തമായ പരിഹാരവും,  ആത്മാര്‍ഥമായ ആശ്വാസവാക്കുകളും അവളില്‍നിന്നും ഉറപ്പ്. സംസാരത്തിനിടക്ക് ലോലിത പറഞ്ഞ ഒരു സംഭവം കേട്ടപ്പോള്‍ അത് പങ്കുവയ്ക്കപെടെണ്ടതാണ് എന്നെനിക്ക് തോന്നി.


ബ്രിസ്റ്റോള്‍ ഉള്ള ഒരു മലയാളി കുടുംബം. ഭാര്യ, ഭര്‍ത്താവ്, ഒരു  മകള്‍. ഈ കുടുംബത്തിന്‍റെ ഫോട്ടോ ഞാന്‍ കണ്ടിട്ടുണ്ട്. ഒരു മാലാഖകുഞ്ഞ് പോലെ സുന്ദരിയായ അവരുടെ മകള്‍ക്ക് ഏതാണ്ട് ഒരു മൂന്ന് വയസ്സ് പ്രായം കാണും.
മൂന്നോ നാലോ വാക്കുകള്‍ മാത്രമാണ് ഈ കുഞ്ഞുമകള്‍ക്ക് അറിയാവുന്നത്. അതും അവള്‍ സ്ഥിരം കാണുന്ന ഒരു കാര്‍ടൂണ്‍ലെ ചില കഥാപാത്രങ്ങള്‍ എപ്പോഴും ഉപയോഗിക്കുന്ന ചില വാക്കുകള്‍.
അച്ഛനും അമ്മയ്ക്കും ഈ കുഞ്ഞിനോട് സംസാരിക്കുവാന്‍ സമയമില്ല. നൈറ്റ്‌ ഡ്യൂട്ടി കഴിഞ്ഞു വരുന്ന അച്ഛന്‍, പകല്‍ മുഴുവന്‍ കിടന്നുറങ്ങും. ഉറക്കത്തിനിടക്ക് മകള്‍ ശല്ല്യപ്പെടുത്താതിരിക്കുന്നതിനായി അവള്‍ക്കു ഏറ്റവും ഇഷ്ട്ടപ്പെട്ട കാര്‍ട്ടൂണ്‍ വച്ച്നല്‍കും. പകല്‍ സമയത്തെ ഡ്യൂട്ടി കഴിഞ്ഞ് അമ്മ വീട്ടില്‍ എത്തുമ്പോള്‍ മകള്‍ ഉറങ്ങി കാണും.
ഒരാഴ്ച്ചമുന്‍പ്‌ ഈ കുടുംബം ലോലിതയുടെ വീട്ടില്‍ എത്തിയിരുന്നു. രാത്രി ആ പെണ്‍കുട്ടിക്ക് നന്നായി പനിക്കുവാന്‍ തുടങ്ങി. ലോലിതയും ആ പെണ്‍ക്കുട്ടിയുടെ അമ്മയും ചേര്‍ന്ന്, നനച്ചു പിഴിഞ്ഞ തുണിക്കൊണ്ട് അവളുടെ ദേഹം ഒപ്പിക്കൊടുക്കുമ്പോള്‍ വിറച്ചുകൊണ്ട് ആ പാവം പറഞ്ഞത്രേ,
 "ഓ.... ഡി..യര്‍..." എന്ന്. "ഓ ഡിയര്‍" എന്നത് ആ കാര്‍ട്ടൂണ്‍ ലെ രണ്ടു കഥാപാത്രങ്ങള്‍ പരസ്പരം എപ്പോഴും ഉപയോഗിക്കുന്ന വാക്കാണ്‌.


എന്‍റെ അമ്മ എനിക്ക് രണ്ടോ, മൂന്നോ കഥകള്‍ പറഞ്ഞ്തന്നതായി മാത്രമേ ഞാന്‍ ഓര്‍ക്കുന്നുള്ളൂ.  അവ കള്ളംപറയരുത്, സത്യസന്ധനായിരിക്കുക.... ഇത്തരം സന്ദേശങ്ങള്‍ നല്‍കുന്നതായിരുന്നു. അമ്മൂമ്മയും, വല്ല്യമ്മയുമാണ് എനിക്ക് കഥപറച്ചിലിന്‍റെ വിസ്മയലോകം കാട്ടി തന്നത്. എഴുപതും എണ്‍പതും വര്‍ഷം മുന്‍പുള്ള, കാളവണ്ടികള്‍ നിറഞ്ഞോടുന്ന ചെമ്മണ്‍പാതകളിലൂടെയും, വണിക്കുകളും എളളണ്ണയുടെ നിറമുള്ള ചെട്ടിച്ചിപെണ്ണുങ്ങളും വിഹരിക്കുന്ന ചന്തകളിലൂടെയും,  മാടയും മറുതയും ചുടലപിശാചുക്കളും വാഴുന്ന വസൂരിപറമ്പുകളിലൂടെയും അവരെന്നെ കൈപ്പിടിച്ചു നടത്തിയപ്പോള്‍ അറിഞ്ഞ കഥകള്‍ ഞാനും പറയുവാന്‍ തുടങ്ങി.


ഇന്ന്, മക്കള്‍ക്ക്‌ ആരെങ്കിലും കഥപറഞ്ഞു നല്‍കുന്നുണ്ടോ എന്നെനിക്ക് അറിയില്ല. കാരണം എല്ലാവര്‍ക്കും തിരക്കാണ്. 'എല്ലാം മക്കള്‍ക്ക്‌ വേണ്ടിയല്ലേ' എന്ന ന്യായവും അതിനു പറയുവാനുണ്ട്. മക്കളുടെ ഭാവിയില്‍ ജാഗ്രത കാണിക്കുന്നത് വളരെ നല്ല കാര്യംതന്നെ. പക്ഷെ ഒന്നോര്‍ത്തോളൂ, അവരുടെ ശൈശവത്തിലും ബാല്യത്തിലും അവരെ കൊഞ്ചിക്കുവാനും, സ്നേഹിക്കുവാനും, ലാളിക്കുവാനും, മാറോടുചേര്‍ത്ത് ഉറക്കുവാനും സമയം ലഭിക്കാതെയാണ് നിങ്ങള്‍ അവരുടെ ഭാവി ഭദ്രമാക്കുന്നതെങ്കില്‍ ഒന്നുറപ്പ്, അവരുടെ കൌമാരം മുതല്‍ അവര്‍ നിങ്ങള്‍ക്ക് അപരിചിതരായിരിക്കും. 




      ................................................................................................................................................
ഈ പോസ്റ്റ്‌ ഇഷ്ട്ടായോ??? ആയെങ്കില്‍ ഒരു സഹായം അഭ്യര്‍ത്ഥിക്കുന്നു, എഴുതുന്ന ഓരോ പോസ്റ്റുകളും കൂടുതല്‍ സുഹൃത്തുക്കള്‍ വായിക്കുമ്പോള്‍ വല്ലാത്ത സന്തോഷവും വീണ്ടും എഴുതുവാനുള്ള പ്രചോദനവും ഉണ്ടാകാറുണ്ട്.
താങ്കള്‍ക്കു സാധിക്കുമെങ്കില്‍, ഈ പോസ്റ്റ്‌ ഫേസ്ബുക്ക് ലോ, ഗൂഗിള്‍ പ്ലസ്‌ ലോ ഒന്ന് ഷെയര്‍ ചെയ്യാമോ...??? സഹായിക്കുമെന്ന് പ്രതീക്ഷിച്ചുക്കൊണ്ട്, ഒരുപാട് ഇഷ്ട്ടത്തോടെ, നിറഞ്ഞ സ്നേഹത്തോടെ ബിജു ജോര്‍ജ്.

4 comments:

  1. ഇന്നാര്‍ക്കും സമയമില്ല.
    കഥ കേള്‍ക്കാന്‍ കുട്ടികളെയും കിട്ടില്ല.
    മോഡേണ്‍ കഥ വല്ലതുമാണേല്‍ കേള്‍ക്കുമായിരിക്കും.

    ReplyDelete
  2. katha kelkkanum..katha parayaanum aarkkum samyam ellya...athalle sathyam..

    ReplyDelete
  3. pakshe katha kelkkan njan valareyadhikam ishtapeddunnu.....

    ReplyDelete
  4. കമെന്റ്റ്‌ ഇടാനുള്ള സമയമില്ല, എന്നാലും ഇടുന്നു: നന്നായിരിക്കുന്നു

    ReplyDelete