ജന്മദിന ആശംസകള്‍ അറിയിക്കുന്നതിനായാണ് ഫിദയെ വിളിച്ചത്. ഇന്ന് ക്ലാസ്സില്‍ പോകുന്നില്ലെന്നും, ഏറ്റവും അടുത്ത രണ്ട് സ്നേഹിതമാരോടൊപ്പം കായിക്കയുടെ ഹോട്ടലില്‍നിന്നും ബിരിയാണി കഴിക്കാന്‍ പോകുന്നതായും അവള്‍ അറിയിച്ചു. നല്ല രണ്ട് ചുരിദാറിനും, സ്നേഹിതമാര്‍ക്ക് ട്രീറ്റിനും ഉള്ള കാശ് കെട്ട്യോന്‍ അയച്ച്ക്കൊടുത്തിട്ടുണ്ടത്രേ... പിറന്നാള്‍ പ്രാമാണിച്ച് നല്‍കുന്ന ട്രീറ്റിന്‍റെ ഭാഗമാകാന്‍ അവള്‍ എന്നേയും ക്ഷണിച്ചു. തിരക്കുകളില്‍നിന്നും ഒഴിഞ്ഞുനില്‍ക്കാന്‍ സാധിക്കുമെങ്കില്‍ തീര്‍ച്ചയായും എത്തിയിരിക്കുമെന്ന് ഞാന്‍ അവള്‍ക്ക് വാക്ക്നല്‍കി.
നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ വച്ചാണ്, തലശ്ശേരി ദേശത്തെ ഉമ്മച്ചിക്കുട്ട്യോള്‍ടെ മൊഞ്ചിന്‍റെ പര്യായം ആക്കാവുന്ന റൂഫീദ എന്ന സുന്ദരിക്കുട്ടിയെ കാണുന്നതും പരിചയപ്പെടുന്നതും. ഏറണാകുളത്ത് അയാട്ട കോഴ്സ് പഠിക്കുന്ന ഫിദ, പഠനത്തിന്‍റെ ഭാഗമായുള്ള ട്രെയിനിംഗിനാണ് അന്ന് എയര്‍പോര്‍ട്ടില്‍ എത്തിയത്. ഫിദയുമായുള്ള പരിചയം വളരെ വേഗംതന്നെ നല്ലൊരു സൗഹൃദത്തിലേക്കെത്തി. പിന്നീട് ഫിദയുടെ ഭര്‍ത്താവും സഹോദരങ്ങളും കുടുംബാങ്ങങ്ങളും എല്ലാവരുമായി നല്ലയൊരു സൌഹൃദം വളര്‍ത്തിയെടുക്കുവാനും സാധിച്ചു.
ജി സി ഡി എ കോംപ്ലക്സില്‍ മറൈന്‍ഡ്രൈവിനോട് അഭിമുഖമായി സ്ഥിതിചെയ്യുന്ന അമുല്‍ ഐസ് ക്രീം പാര്‍ലറില്‍നിന്നും നാല് ഐസ് ക്രീമുകള്‍ വാങ്ങി ഞാനും ഫിദയും അവളുടെ രണ്ട് സ്നേഹിതമാരും മറൈന്‍ഡ്രൈവിലെ ഒരു തണല്‍മരത്തിന് ചുവട്ടില്‍ ഇരുന്നു. ക്ലാസിലും ഹോസ്റ്റ്ലിലും നടക്കുന്ന തമാശകളും, ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്യപ്പെടുന്ന പോസ്റ്റുകളെക്കുറിച്ചും, മറൈന്‍ഡ്രൈവില്‍ തണല്‍മരചുവട്ടില്‍ ഇരുന്ന് കഥപറയുന്ന കമിതാക്കളെക്കുറിച്ചുമെല്ലാം സംസാരിച്ച് ഞങ്ങള്‍ രസംക്കൊണ്ടിരിക്കുംമ്പോഴാണ് രണ്ട് പെണ്‍ക്കുട്ടികള്‍ ഫിദയെയും കൂട്ടുക്കാരികളെയും കണ്ട് ഞങ്ങള്‍ ഇരിക്കുന്നിടത്തേക്ക് വന്നത്. വന്ന പെണ്‍ക്കുട്ടികളില്‍ ഒരുവള്‍ എന്നോടൊപ്പം ഇരുക്കുന്ന സ്നേഹിതമാരെ അഭിസംബോധനചെയ്ത രീതി എനിക്കൊട്ടും സുഖകരമായി തോന്നിയില്ല.
എന്‍റെ ഒരു സുഹൃത്തിനെ മറ്റൊരു വ്യക്തിക്ക് പരിചയപ്പെടുത്തുംമ്പോഴോ, എന്‍റെ ഏതെങ്കിലുമൊരു സുഹൃത്ത് അയാളുടെ പരിചയക്കാരോടൊപ്പം നില്‍ക്കുന്ന സമയത്ത് ആ വ്യക്തിയോട് എനിക്ക് സംസാരിക്കേണ്ടിവരികയാനെങ്കിലോ ആ സുഹൃത്തിനെ അങ്ങേയറ്റം ബഹുമാനിച്ചുക്കൊണ്ട് മാത്രമേ ഞാന്‍ അത് ചെയ്യാറുള്ളൂ. ഒരുപക്ഷെ, ഞങ്ങള്‍ തനിച്ചായിരിക്കുമ്പോള്‍ അങ്ങോട്ടുമിങ്ങോട്ടും വിളിക്കുന്നത് പച്ചത്തെറി ആയിരിക്കും! എങ്ങില്‍പ്പോലും മറ്റൊരാളുടെ സാനിധ്യത്തില്‍ ഞാന്‍ എന്‍റെ സ്നേഹിതര്‍ക്ക് അര്‍ഹിക്കുന്നതിലുമധികം ബഹുമാനം നല്‍കാറുണ്ട്. അതാണ് ശരി എന്ന വിശ്വാസം ഉള്ളതിനാലാകാം ഒട്ടും മര്യാദയോ ബഹുമാനമോ ഇല്ലാത്ത വാക്കുകളോടെ എന്‍റെ സ്നേഹിതമാരെ ആ പെണ്‍ക്കുട്ടികള്‍ സമീപിച്ചതില്‍ എനിക്കല്‍പ്പം നീരസം തോന്നി.
വന്നവരില്‍ ഒരുവള്‍ ആ കുറഞ്ഞ സമയംക്കൊണ്ട് വളരെ ഉച്ചത്തില്‍, ഏതൊക്കെയോ സഹപാഠികളായ ആണ്‍ക്കുട്ടികളെക്കുറിച്ച് എന്തൊക്കെയോ പറഞ്ഞുക്കൂട്ടിക്കൊണ്ടിരുന്നു. അവളോടൊപ്പം ഉള്ള പെണ്‍ക്കുട്ടി അല്‍പ്പം മര്യാദയുള്ളവള്‍ആയി തോന്നി... അവള്‍ സംസാരത്തിലും പെരുമാറ്റത്തിലും മിതത്വം പാലിക്കുകയും കൂടെയുള്ളവളുടെ സംസാരം ഇടയ്ക്കിടെ അലര്‍ച്ചയായി മാറുമ്പോള്‍ അവളെ ചുറ്റുപാടുകളെകുറിച്ച് ബോധ്യപ്പെടുത്തുവാന്‍ ശ്രമിച്ചുക്കൊണ്ടിരിക്കുകയും ചെയ്തു.
ബഹളം കൂട്ടിക്കൊണ്ടിരുന്ന ആ പെണ്‍ക്കുട്ടിയെ ഒരുതരത്തിലും പരിചയപ്പെടെണ്ടിവരരുതെന്ന് ഞാന്‍ ആഗ്രഹിച്ചു. ഇത്തരത്തില്‍ പലപ്പോഴും എന്‍റെ മനസ്സ് ചില തീരുമാനങ്ങള്‍ എടുക്കാറുണ്ട്. അപൂര്‍വ്വം ചില വ്യക്തികളെ കണ്ടുമുട്ടുംമ്പോഴേ, ഇവര്‍ ഒരു കാരണവശാലും എന്‍റെ ജീവിതത്തില്‍ കടന്നുവരുവാന്‍ പാടില്ലാത്തവര്‍ ആണെന്ന് ഞാന്‍ മാനസികമായി തീരുമാനിക്കും. പിന്നീട് അവരുമായി സംസാരിക്കുവാന്‍ ഇടവരുന്ന എല്ലാ സാഹചര്യവും ഞാന്‍ പരമാവുധി ഒഴിവാക്കും. അഥവാ, സംസാരിക്കേണ്ടി വരികയാണെങ്കില്‍ എന്‍റെ സമീപനം ഒട്ടും സൌഹാര്‍ദ്ദപരവും ആയിരിക്കാറില്ല. എന്നാല്‍ മറ്റ്ചിലരുമായി ഇടപ്പെടുമ്പോള്‍, ഇവര്‍ നമ്മുടെ ജീവിതത്തിലെ നിര്‍ണ്ണായകമായ ഒരു വ്യക്തിയാണെന്ന് നമ്മള്‍ സ്വയം പറയും. അത് അങ്ങിനെത്തന്നെ ആയിരിക്കുകയും ചെയ്യും. അവര്‍ നമ്മളെ ഓര്‍ക്കാത്ത ദിവസങ്ങള്‍ ഉണ്ടായിരിക്കില്ല, നമ്മള്‍ അവരെയും. അതിനായി അവരെ നമ്മള്‍ സ്ഥിരമായി വിളിക്കുകയോ മെയില്‍ ചെയ്യുകയോ ഒന്നും വേണ്ട. ഇതൊന്നും ഇല്ലാതെതന്നെ ഇരുവര്‍ക്കിടയിലും നിശബ്ദമായ ഒരു ആശയവിനിമയം നടക്കുന്നുണ്ടായിരിക്കും. പരസ്പരം എന്തും തുറന്നുപറയുവാന്‍ ഇരുവര്‍ക്കും മനസ്സും വിശ്വാസവും ഉണ്ടായിരിക്കും. സമയമാകുമ്പോള്‍ നമ്മുടെ ജീവിതത്തിലെ നിറസാനിധ്യമായി അവര്‍ കടന്നുവരികതന്നെ ചെയ്യും.
ഇത്രത്തോളം, മറ്റ് വ്യക്തികളെ പുച്ചിച്ചുക്കൊണ്ട് മാത്രം സംസാരിക്കുന്ന ഒരാളോട് സംസാരിക്കേണ്ടിവരികയെന്നാല്‍ എന്നെ സംബന്ധിച്ചിടത്തോളം ആത്മഹത്യാപരമാണ്. എന്‍റെ സുഹൃത്തുക്കളുടെ അടുത്തുനിന്നും, പ്രത്യേകിച്ച് അവരുടെ രണ്ട് സുഹൃത്തുക്കള്‍ വന്ന് സംസാരിച്ചുക്കൊണ്ടിരിക്കുന്ന ഒരു സാഹചര്യത്തില്‍ വ്യക്തമായ ഒരു കാരണമില്ലാതെ മാറിപ്പോവുന്നത് തികച്ചും മര്യാദക്കേടാണ്.
ഇത്തരം സന്ദര്‍ഭങ്ങളില്‍ സാധാരണയായി ഞാന്‍ ചെയ്യാറുള്ള ഒരു കാര്യമാണ് “ഫെയ്ക് കോള്‍” ആക്ടിവേറ്റ് ആക്കുക എന്നത്. ഫോണിലെ ഫെയ്ക് കോള്‍ ആക്ടിവേഷന്‍ ബട്ടണ്‍ അമര്‍ത്തിയാല്‍ ഏതാനും നിമിഷങ്ങള്‍ക്കകം ഫോണില്‍ ചെയര്‍മാന്‍ എന്ന പേരില്‍ ഒരു കോള്‍ വരും. ഉടനെ ഞാന്‍ അത് അറ്റന്‍ഡ് ചെയ്ത് വളരെ ഗൌരവമുള്ള ഏതോഒരു വിഷയം സംസാരിക്കുന്നതായി ഭാവിക്കുകയും, “ ദാ, ഞാന്‍ പതിനഞ്ചു മിനിറ്റിനകം അവിടെ എത്തിയേക്കാം... “ എന്ന് ഫോണിലൂടെ പറഞ്ഞ്, ആരില്‍നിന്നാണോ എനിക്ക് ഒഴിഞ്ഞുമാറണ്ടത് ആ വ്യക്തിയോട്, വിളിച്ചത് കമ്പനി ചെയര്‍മാന്‍ ആണെന്നും വളരെ അത്യാവശ്യമായി അദ്ധേഹത്തെ കാണേണ്ടതായുണ്ടെന്നും ബോധ്യപ്പെടുത്തി, ക്ഷമാപണം ചെയ്താണ് ഞാന്‍ രംഗം വിടാറുള്ളത്.
എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഈ സന്ദര്‍ഭത്തില്‍ എനിക്ക് ഫെയ്ക് കോള്‍ സംവിധാനം ഉപയോഗിക്കുവാനാകാതെപ്പോയ്... കാരണം, മൊബൈല്‍, ജീന്‍സ്‌ന്‍റെ പോക്കെറ്റില്‍ കിടന്നമര്‍ന്ന്‍ ഇടയ്ക്കിടെ ഫെയ്ക് കോള്‍ തനിയെ ആക്ടിവേറ്റ് ആകുന്നതിനാല്‍ “ചെയര്‍മാന്‍ കോളിംഗ്” എന്ന് സ്ക്രീനില്‍ കാണുമ്പോള്‍ അദ്ദേഹം ശെരിക്കും വിളിക്കുന്നതാണോ അതോ ഫെയ്ക് കോള്‍ ആണോ എന്ന് ഞാന്‍ കണ്ഫ്യൂസ്ഡ് ആയിപ്പോകുക പലപ്പോഴും പതിവായിരുന്നു. ഇങ്ങനെ പലപ്രാവശ്യം സംഭവിച്ചപ്പോള്‍ ഫെയ്ക് കോള്‍ സംവിധാനം ഞാന്‍ ഡിയാക്റ്റിവെയ്റ്റ് ചെയ്തു.
ഇനിയെന്ത്ചെയ്യും എന്നോര്‍ത്ത് ഇരിക്കുമ്പോഴാണ്, “ ഇതാരാ?” എന്ന് എന്നെ ചൂണ്ടിക്കാട്ടിയുള്ള ആ പെണ്‍ക്കുട്ടിയുടെ ചോദ്യം. ഫിദ അതിന് മറുപടി നല്‍കുന്നതിന് മുന്‍പേ അവളുടെ അടുത്ത ചോദ്യം വന്നു, “ ഇന്നത്തെ സ്പോണ്സര്‍ ആണോ?”. അതിന്, ജീവിതത്തില്‍ അവള്‍ ഒരിക്കലും മറക്കാന്‍ ഇടയില്ലാത്ത തരത്തിലൊരു മറുപടി എന്‍റെ വായില്‍ വന്നതാണ്... പക്ഷെ ഞാന്‍ അത് പറഞ്ഞില്ല. പകരം ഫിദ ഈ ചോദ്യത്തെ എങ്ങിനെ കൈക്കാര്യം ചെയ്യുന്നു എന്ന് ശ്രദ്ധിച്ചിരുന്നു. അവളുടെ ആ ചോദ്യത്തോടെ ഫിദയുടെയും അവളുടെ രണ്ട് സ്നേഹിതമാരുടെയും മുഖത്ത് ഇരുള്‍വീണു. ഒരു നിമിഷത്തെ നിശബ്ധക്ക് ശേഷം ഫിദ ആ രണ്ട് പെണ്‍കുട്ടികളോടായി പറഞ്ഞു, ഇത് ബിജുചേട്ടന്‍. എന്‍റെ ബെസ്റ്റ് ഫ്രണ്ട് ആണ്. ഉടന്‍തന്നെ ഞങ്ങളോടൊപ്പം ഉണ്ടായിരുന്ന പെണ്‍ക്കുട്ടികളില്‍ ഒരുവള്‍ “ ഇപ്പോള്‍ ഞങ്ങളുടെയും ബെസ്റ്റ് ഫ്രണ്ട് ആണ്.” എന്നുംക്കൂടെ അതില്‍ കൂട്ടിചേര്‍ത്തു.
വലിയൊരു അത്ഭുതം കേട്ടമട്ട് “ ഓഹോ!” എന്ന് ശബ്ദമുണ്ടാക്കിയതിനുശേഷം എനിക്ക്നേരെ തിരിഞ്ഞ് അവള്‍ സ്വയം പരിചയപ്പെടുത്താന്‍ ഉദ്ദേശിച്ചുക്കൊണ്ട് പറഞ്ഞു, “ അയാം സാന്ദ്ര മാത്യു.” ഫിദയോടൊപ്പം ഉണ്ടായിരുന്ന സ്നേഹിതമാര്‍ അത്ക്കേട്ട് പെട്ടെന്ന്‍ ചിരിച്ചു. ഉടനെ അവള്‍ പറഞ്ഞത് തിരുത്തിക്കൊണ്ട് ഫിദ പറഞ്ഞു, “സന്ധ്യാ.., സന്ധ്യാ ടി എം ന്നാണ് ഇവളുടെ പേര്”. ഫിദയെ നോക്കി കണ്ണിറുക്കിക്കൊണ്ട് അവള്‍ എന്നോട് തുടര്‍ന്നു, “ആക്ച്വലി അതെന്‍റെ ഒഫീഷ്യല്‍ നെയിം ആണ്. പക്ഷേ, വീട്ടിലും ഫ്രണ്ട്സെര്‍ക്കിളിലും എല്ലാം സാന്ദ്ര എന്നാണു എന്‍റെ പേര്.”
നിന്‍റെ പേര് എന്ത് മൈരാണെങ്കിലും എനിക്കെന്താ എന്ന മട്ടില്‍ ഞാന്‍ തലയാട്ടി.
അവളോടോപ്പമുള്ള പെണ്‍ക്കുട്ടിയുടെ പേര് പാര്‍വതി എന്നാണെന്ന് അറിയാന്‍ സാധിച്ചു. എന്‍റെ വിരലിലെ വെഡിംഗ് റിംഗ് കണ്ടിട്ടാകാം, “ ചേട്ടന്‍ മാര്യേഡ് ആണോ..?” എന്ന് അവള്‍ ചോദിച്ചു. അതെയെന്നു ഞാന്‍ മറുപടിയും നല്‍കി.
“ അല്ലെങ്കിലും കല്യാണം കഴിഞ്ഞോര്‍ക്കാ ഇപ്പോള്‍ സൂഖേട് കൂടുതല്. പെണ്‍മ്പിളെരോടൊപ്പം കുറുങ്ങികൂടിയിരിക്കുന്നവന്മാരെ നോക്കിയാല്‍ അതില്‍ ഭൂരിഭാഗവും കല്യാണം കഴിഞ്ഞവരായിരിക്കും.” ഇത്രയും പറഞ്ഞുക്കൊണ്ട് കൂടെയുള്ള പാര്‍വതി എന്ന പെണ്‍ക്കുട്ടിയെ ഉദ്ദേശിച്ചു അവള്‍ തുടര്‍ന്നു,
“ ദാ ഒരുത്തി കണ്ടില്ലേ, കൊച്ച് ഒരെണ്ണം ഉണ്ട് പക്ഷെ സിംകാര്‍ഡ് രണ്ടെണ്ണമാ.... കെട്ട്യോന്‍ ബീവറേജസ് ഷോപ്പിലെ കാച്ചോടോം കഴിഞ്ഞ് രാത്രി വന്ന് ഒരു നമ്പറിലേക്ക് വിളിയോട് വിളിയാ... പക്ഷെ ആശാത്തി ഫോണ്‍ എടുക്കില്ല. എന്താ കാരണം..., കെട്ട്യോന് അറിയാത്ത മറ്റേ ഫോണില്‍ ക്ലാസ്സിലെ ആമ്പിള്ളാരും ബസ് സ്റ്റോപ്പില്‍ വച്ച് പരിചയപ്പെട്ടോരും എല്ലാം മാറി മാറി വിളിചോണ്ടിരിക്കായിരിക്കും. എന്നിട്ട് പിറ്റേന്ന് ക്ലാസ്സില്‍ കയറുന്നതിനുംമുന്‍പേ കേട്ട്യോനെ വിളിച്ചുപറയും, ‘ചേട്ടാ.. ഞാന്‍ ഇന്നലെ ഉറങ്ങിപ്പോയി’ എന്ന്.... പാവം കെട്ട്യോന്‍ അതും വിശ്വസിച്ചിരിക്കും. വീട്ടില്‍ നിന്നാല്‍ ഇതൊന്നും നടക്കില്ല, അതുക്കൊണ്ട് ഇല്ലാത്ത കാരണങ്ങളും പറഞ്ഞ് ഹോസ്റ്റലില്‍ നില്‍ക്കുന്നു. എന്ത് വേണമെങ്കിലും കാണിച്ചുക്കൂട്ടാം... എന്തെങ്കിലും പറ്റിപ്പോയാലും പേടിക്കണ്ട. മാര്യേഡ് ആണല്ലോ, സെയ്ഫാ....”
കൂടെ ക്കൊണ്ട്നടക്കുന്ന കൂട്ടുക്കാരിയെ കുറിച്ചാണ് അവള്‍ ഇത്രയും പറഞ്ഞത്. ഒരു ലോക്ലാസ്സ് തേവിടിശ്ശിക്ക് ആവശ്യമായ എല്ലാ സ്വഭാവ വിശേഷങ്ങളും തനിക്കുണ്ട് എന്ന് ഓരോ വാക്കുകള്‍ പറയുന്നതിലൂടെയും ആ പെണ്‍ക്കുട്ടി വ്യക്തമാക്കികൊണ്ടിരിക്കുകയാണ്. അത്തരം സ്വഭാവക്കാരുടെ പ്രകടമായ ലക്ഷണമാണ് എല്ലാവരെയും മോശക്കാരായി അവതരിപ്പിക്കല്‍. എല്ലാവരുടെയും ഉള്ളതും ഇല്ലാത്തതുമായ അസാന്മാര്‍ഗിക (?) പ്രവര്‍ത്തനങ്ങളെ ഹൈലൈറ്റ് ചെയ്ത് അവതരിപ്പിച്ചുക്കൊണ്ട്, സ്വന്തം മനസ്സില്‍, താന്‍ ചെയ്തുക്കൊണ്ടിരിക്കുന്ന വൃത്തിക്കേടുകളെക്കുറിച്ചോര്‍ത്ത് പെരുകിക്കൊണ്ടിരിക്കുന്ന അവനവനോടുള്ള പുച്ഛം കുറച്ചുക്കൊണ്ടുവരുവാന്‍ ഇത്തരക്കാര്‍ വ്യഥാ ശ്രമിച്ചുക്കൊണ്ടേ ഇരിക്കും. എന്തായാലും പാര്‍വതി എന്ന പെണ്‍ക്കുട്ടി ഇതുതന്നെ കേള്‍ക്കണം എന്ന് ഞാന്‍ മനസ്സില്‍ കരുതി. ഇത്തരം ചവറുകളോടൊപ്പം നടക്കുമ്പോള്‍ ഇതിനുമപ്പുറത്തേക്ക് മറ്റൊന്നും ലഭിക്കുവാന്‍ ഇടയില്ലെന്ന് അനുഭവംക്കൊണ്ട്തന്നെ ബോധ്യപ്പെടണം.
പിന്നീട്, എനിക്കും ഫിദക്കും ഇടയിലായുള്ള സ്ഥലത്ത് ഇരുന്നായി അവളുടെ സംസാരത്തിന്‍റെ തുടര്‍ച്ച. അതോടെ അവള്‍ ഉടനെയൊന്നും വിട്ടുപ്പോകാന്‍ ഇടയെല്ലെന്നു എനിക്ക് ബോധ്യമായി. അവളുടെ സംസാരങ്ങളില്‍ ശ്രദ്ധിക്കാതെ, വിനോദ സഞ്ചാരികള്‍ക്കായുള്ള ബോട്ടില്‍ യാത്രക്കായി ആളുകളെ ക്യാന്‍വാസ് ചെയ്യുന്നവരുടെ പ്രവര്‍ത്തനങ്ങള്‍ വീക്ഷിച്ച് ഞാന്‍ ഇരുന്നു.
അവള്‍ ഏതൊക്കെയോ ആളുകളെ കുറിച്ചുള്ള സംസാരം തുടര്‍ന്നുക്കൊണ്ടെയിരുന്നു. ഫിദയുടെയും മറ്റ് സ്നേഹിതമാരുടെയും മുഖത്തുള്ള നീരസഭാവം എനിക്ക് വ്യക്തമാണ്. പക്ഷെ അവള്‍ അതൊന്നും ഗൌനിക്കാതെ അവളുടെ സംസാരം തുടരുന്നു. സംസാരത്തിനിടക്ക് അവളുടെ ഫോണ്‍ ഇടയ്ക്കിടെ ശബ്ദിക്കുകയും, വല്ലാത്തൊരു ശല്ല്യം എന്ന രീതിയില്‍ അവള്‍ അത് കട്ട് ചെയ്യുകയും ചെയ്യുന്നുണ്ട്. പലപ്രാവശ്യം ഇത് ആവര്‍ത്തിച്ചപ്പോള്‍ വന്നുക്കൊണ്ടിരിക്കുന്നത് ആരുടെ കോള്‍ ആണെന്ന് പാര്‍വതി അന്വേഷിച്ചു.
“ ഇത് ആ മറൈന്‍ എഞ്ചിനീയറിംഗ് നു പഠിക്കണ ചെക്കനാടീ..., നമ്മള്‍ സുഭാഷ് പാര്‍ക്കില്‍ വച്ച് പരിചയപ്പെട്ടില്ലേ...” ഇങ്ങനെ പാര്‍വതിക്ക് മറുപടി നല്‍കിക്കൊണ്ട് അവള്‍ ഞങ്ങളോടെല്ലാമായി തുടര്‍ന്നു, “ കുറച്ചുദിവസായി അവന്‍ വിളീം കഥപ്പറച്ചിലും തുടങ്ങീട്ട്. ഒരു മൂന്നാല് പ്രാവശ്യം ഞാന്‍ അവനെക്കൊണ്ട് റീചാര്‍ജ് ചെയ്യിപ്പിച്ചു. ഇപ്പൊ റീചാര്‍ജ് ചെയ്യാന്‍ പറയുമ്പോ അവനൊരു വെഷമം... നമുക്കെന്തിനാ ഈ എരപ്പകളെ. പറഞ്ഞാല്‍ ഉടന്‍ ചാര്‍ജ് ചെയ്തുതരുന്നവന്മാര്‍ നമ്മളെ വിളിക്കാന്‍ ക്യു നില്‍ക്കാ....”
അതെന്തായാലും എനിക്ക് നന്നേ ബോധിച്ചു. ഇങ്ങനെ മിനക്കെട്ടിരുന്ന് ഇവള്മാരെ വിളിച്ച് ആണുങ്ങളുടെ പേര് കളയുവാന്‍ ഇറങ്ങിതിരിച്ചിരിക്കുന്ന കുറേ ഡാഷ്‌കളുണ്ട്. അവറ്റകള്‍ക്ക് ഇവളെപ്പോലുള്ളവരുടെ കയ്യില്‍നിന്നും ഇമ്മാതിരി പണിതന്നെ കിട്ടണമെന്ന് ഞാന്‍ മനസ്സില്‍ കരുതി. പണ്ട്, ഞങ്ങളുടെ ഫാന്‍സി ഷോപ്പില്‍ ഞാന്‍ വൈകുന്നേരങ്ങളില്‍ പോയിരിക്കാറുണ്ടായിരുന്നു. അവിടെ മൊബൈല്‍ റീചാര്‍ജ് കൂപ്പണുകളും വില്‍പ്പനക്കായി ഉണ്ടായിരുന്നു. ഐഡിയയുടെ പത്തുരൂപ വിലയുള്ള രണ്ട് റീചാര്‍ജ് കൂപ്പണുകള്‍ സ്ഥിരമായി ചില പ്ലസ്‌ടു പയ്യന്മാര്‍വാങ്ങുന്നത് ഞാന്‍ ശ്രദ്ധിച്ചുതുടങ്ങി. ഇരുപത് രൂപയുടെ കൂപ്പണ്‍ നല്‍കിയാല്‍ അവര്‍ വാങ്ങാറില്ല. അവര്‍ക്ക് രണ്ട് പത്തിന്‍റെ കൂപ്പണുകള്‍തന്നെ വേണം. ഇവന്മാര്‍ രണ്ട് പത്തിന്‍റെ കൂപ്പണുകള്‍ വാങ്ങുന്നതിന്‍റെ കാരണം അതിലൊരുത്തന്‍ രഹസ്യമായി എനിക്ക് പറഞ്ഞുതന്നു. ഇവരെല്ലാവരും മാറി മാറി ഏതോ ഒരു പെണ്ണിനെ രാത്രി വിളിക്കാറുണ്ട്. അവള്‍ക്ക് പത്തുരൂപ വിലവരുന്ന റീചാര്‍ജ് കൂപ്പണ്‍ന്‍റെ പിന്‍ നമ്പര്‍ മെസ്സേജ് ചെയ്തുകൊടുത്താല്‍ അവള്‍ ആ പിന്‍ നമ്പര്‍ ഉപയോഗിച്ച് അവളുടെ മൊബൈല്‍ ചാര്‍ജ് ചെയ്തതിനുശേഷം ആ അയച്ചുക്കൊടുത്തവന് ഒരു മിസ്സ്‌കോള്‍ അടിക്കും. അപ്പോള്‍ ആ മിസ്സ്‌കോള്‍ ലഭിച്ചവന് അവളെ വിളിക്കുകയും, കുറച്ച് സമയത്തേക്ക് എന്ത് തോന്നിവാസവും പറയുകയും ആവാം. ഈ അനുവദിച്ചുക്കിട്ടിയ സമയംക്കൊണ്ട് അവന്‍റെ കഴിവ്‌പ്പോലെ ഒന്നോ രണ്ടോ ഈങ്ക്വുലാബ് വിളികളും ആവാം! ഈ സന്ധ്യ എന്ന് പറഞ്ഞവളുടെ സംസാരം കേട്ടപ്പോള്‍ എനിക്കോര്‍മ്മ വന്നത് ഈ സംഭവമാണ്. ഇനി അവള്‍തന്നെയോ ഇവള്‍ എന്ന് ആശങ്കയും തോന്നാതിരുന്നില്ല.
എല്ലാവരെയും നിശബ്ദ കേള്‍വിക്കാര്‍ ആക്കിക്കൊണ്ട് അവള്‍ അവളുടെ വൃത്തിക്കെട്ട സംസാരം തുടര്‍ന്ന്കൊണ്ടേയിരുന്നു. അവള്‍ പറഞ്ഞുക്കൊണ്ടിരിക്കുന്ന പലതിനും നല്ല മറുപടികള്‍ നല്‍കുന്നതിനായി എനിക്ക് തീവ്രമായ ആഗ്രഹം തോന്നുന്നുണ്ടെങ്കിലും അവളോട് സംസാരിക്കുന്നതിനായുള്ള താല്പ്പര്യക്കുറവ് മൂലവും, അവള്‍ പറയുന്ന ഒന്നുംതന്നെ എന്നെ നേരിട്ട് ബാധിക്കാത്ത കാര്യങ്ങള്‍ ആയതിനാലും ഞാന്‍ നിശബ്ദത തുടര്‍ന്നു. പിന്നെയും കുറച്ച് കഴിഞ്ഞപ്പോള്‍ എനിക്ക് ജന്മനാ ലഭിച്ച ഭ്രാന്ത് ഒന്ന് ഉഷാറാവാന്‍ തുടങ്ങി. ഇനിയും അവളുടെ സംസാരം കേട്ടുള്ള ഇരുപ്പ് തുടര്‍ന്നാല്‍ ഞാന്‍ ആ കായലിലെ വൃത്തിക്കെട്ട വെള്ളത്തിലേക്ക് എടുത്തുചാടിയെക്കുമോ എന്നുപ്പോലും ഞാന്‍ ഭയന്നു. ഞാന്‍ മറ്റുള്ളവര്‍ കാണാതെ നോട്ടത്തിലൂടെ ഫിദയെ എന്‍റെ കടുത്ത അതൃപ്തി അറിയിച്ചു.
ഫിദ എന്‍റെ മനസ്സ് ഉള്‍ക്കൊണ്ടു. സന്ധ്യയുടെ സംസാരത്തിനിടയില്‍ ഇടപ്പെട്ടുക്കൊണ്ട്തന്നെ ഫിദ ചോദിച്ചു, “നിങ്ങള്‍ ഇനിയെന്താ പരിപാടി?”
സന്ധ്യ, പറഞ്ഞുകൊണ്ടിരുന്ന വിശേഷങ്ങള്‍ നിര്‍ത്തിക്കൊണ്ട് ഫിദയുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു, “ഞങ്ങള്‍ക്കിനി എന്താ.... വൈകീട്ട് ആവുന്നതുവരെ സമയംപ്പോണം. നേരത്തെ ഹോസ്റ്റലില്‍ ചെന്ന് കേറിയാല്‍ മനുഷ്യന് ബോറടിച്ച് വട്ടാവും.” പിന്നീട് അവള്‍ ഞങ്ങളോട് എല്ലാവരോടുമായി ചോദിച്ചു, “ നിങ്ങള്‍ എന്ത്ചെയ്യാന്‍ പോവാ?”
“ ഞങ്ങള്‍ കായിക്കേടെ ഹോട്ടലീന്ന് ബിരിയാണി കഴിക്കാന്‍ പോവാ...” ഞങ്ങളുടെ കൂട്ടത്തിലുള്ള ഒരുവള്‍ മറുപടിനല്‍കി. അത് പറഞ്ഞവളെ ഞാനും ഫിദയും ഒന്നിച്ചാണ് രൂക്ഷമായി നോക്കിയത്. ഇനി ഹോട്ടലിലേക്കുംക്കൂടെ ഇവളെ എഴുന്നുള്ളിച്ചാല്‍ പൂര്‍ത്തിയായി. ഇവളോടൊപ്പം പോകേണ്ടി വരികയാണെങ്കില്‍ സംഭവം ക്യാന്‍സല്‍ ചെയ്തേക്കാമെന്ന് ഞാന്‍ തീരുമാനിച്ചു.
ഞങ്ങളോടൊപ്പം ഉള്ളവളുടെ മറുപടി കേട്ടതും സന്ധ്യ ചാടിയെഴുനേറ്റു. പിന്നെ എന്നെ നോക്കിക്കൊണ്ട് ഒരു വൃത്തിക്കെട്ട ചിരിയോടെ അവള്‍ പറഞ്ഞു, “വെറുത്യല്ല ഇവര് ചേട്ടനെ ഇവടെ പിടിച്ചിരുത്തിയിരിക്കുന്നത് ല്ലേ? എന്തായാലും ഞങ്ങളിവിടെ വന്നത് ചേട്ടന് നന്നായി. ഞങ്ങളെപ്പോലുള്ള രണ്ട് സുന്ദരിമാര്‍ക്കുംക്കൂടെ ബിരിയാണി വാങ്ങിതരുവാനുള്ള ഒരു യോഗം ചേട്ടന് കിട്ടീലോ.... ഇനി ഒരു മാസത്തേക്ക് അതിനെക്കുറിച്ചോര്‍ത്തു ചേട്ടന് പുളകംകൊള്ളാം.
എന്‍റെ ബ്ലഡ് പ്രഷര്‍ കൂടിവരുന്നത് എനിക്ക് വ്യക്തമായി അറിയാം. അവളുടെ തന്തക്കും തള്ളക്കും തെറിവിളിക്കാനാണ് ഞാന്‍ തീവ്രമായി ആഗ്രഹിക്കുന്നത്. പിന്നെതോന്നി എന്തിനു വീട്ടിലിരിക്കുന്നവരെ പറയണം, പറയേണ്ടത് ഇവളെക്കുറിച്ച്തന്നെ പറഞ്ഞെക്കാമെന്ന്. എന്‍റെ ഈ തോന്നലുകളെ ഒന്നുംക്കൂടെ പരിപോഷിപ്പിക്കുന്നതരത്തില്‍ അവള്‍ സംസാരം തുടര്‍ന്നു.
“ കുറച്ച് ദിവസം മുന്‍പ് ഒരുത്തന്‍ ചെലവ് ചെയ്യാന്‍ വന്നു, അഞ്ഞൂറ് രൂപേം കൊണ്ട്. അത്തരം എച്ചിക്കാശ് വച്ചുള്ള ചിലവാണേല്‍ പോന്നുചേട്ടാ ഇപ്പോഴേ പറയാം നമ്മള്‍ അതില്‍ ഒതുങ്ങില്ല. അങ്ങിനെയുള്ള ചെലവ് ഇവര്‍ക്കൊക്കെതന്നെ കൊടുത്താല്‍ മതി. നമ്മള് നല്ലയൊരു നിലവാരത്തിലെ പോകു...”
“ എങ്ങിനെയാണ് നിന്‍റെ നിലവാരം?” ഞാന്‍ ചോദിച്ചു. ചോദിക്കുന്നതിനൊപ്പം എന്‍റെ സമീപത്തായി വച്ചിരിക്കുന്ന അവളുടെ പേഴ്സ് ഞാന്‍ എടുത്ത് തുറന്ന് നോക്കുകയും ചെയ്തു. പണ്ട് കേരളവര്‍മ കോളേജില്‍ വച്ച് ഞങ്ങള്‍ ഒരു കൂട്ടമായി ഇരിക്കുമ്പോള്‍ എന്‍റെ അടുത്തിരുന്നിരുന്ന ഒരു പെണ്‍ക്കുട്ടിയുടെ ബാഗ് ഞാന്‍ തുറന്നു. ഞാന്‍ തുറക്കുന്നത് അവള്‍ കണ്ടില്ല. അതിലെ ഒരു കടലാസുപൊതി ഞാന്‍ തുറന്നു നോക്കിയപ്പോള്‍ അതില്‍ വിസ്പെര്‍ ന്‍റെ സാനിട്ടറി പാഡ്. അത് എല്ലാവരും കണ്ടു. ചില മറ്റവന്‍മാര്‍ അതുംപറഞ്ഞ് അവളെ കുറേ കളിയാക്കി. അവള്‍ കരച്ചിലോട് കരച്ചില്‍. അതിനുശേഷം ആദ്യമായാണ് ഒരു പെണ്‍ക്കുട്ടിയുടെ പേഴ്സ് തുറക്കുന്നത്.
“നിലവാരം എങ്ങിനെയാണെന്ന് ചോദിച്ചാല്‍.... അത്യാവശ്യം നല്ലയൊരു ട്രീറ്റ് തരാന്‍ ശേഷി ഉള്ളവരോടൊപ്പം മാത്രമേ ഞങ്ങള്‍ പോകാറുള്ളൂ.” അവള്‍ പറഞ്ഞു. ഈ സമയം അവളുടെ പേഴ്സില്‍ എത്ര രൂപയുണ്ട് എന്ന് ഞാന്‍ നോക്കി. ഒരു പത്തിന്‍റെ നോട്ടും, പഴയൊരു അഞ്ചിന്‍റെ നോട്ടും രണ്ട് രൂപക്കുള്ള ചില്ലറകളും അതിലുണ്ട്. അത് ഞാന്‍ ഞങ്ങള്‍ ഇരിക്കുന്നിടത്ത് കുടഞ്ഞിട്ടു. പിന്നീട് അവളോട് ഞാന്‍ ചോദിച്ചു,
“ സ്വന്തമായി വല്ലതും വാങ്ങണമെങ്കില്‍ അതിന് നിവൃത്തിയൊന്നും ഇല്ല, അല്ലെ?”
“ചേട്ടനെപ്പോലുള്ളവര് ഇങ്ങനെ ഞെരംമ്പടിച്ച് കയ്യില്‍ കാശുംവച്ച് ചെലവുചെയ്യാന്‍ പെണ്‍പില്ലേരെ അന്വേഷിച്ച് നടക്കുമ്പോ ഞങ്ങളെന്തിനാ കാശുംക്കൊണ്ട് നടക്കുന്നെ? നിങ്ങളെപ്പോലുള്ളവരുടെ കയ്യിലുണ്ടെല്‍ അത് ഞങ്ങളുടെ കയ്യില്‍ ഉള്ളപ്പോലെതന്നെയല്ലേ..”
“അത് ശരിയാ... ചെലവ് ചെയ്യാന്‍ ആളുണ്ടങ്കില്‍ പിന്നെ കയ്യില് കാശ് വക്കേണ്ട കാര്യം ഇല്ല്യ. ചെലവ് ചെയ്യാന്‍ ഞങ്ങള്‍ ആണുങ്ങള് തയ്യാറാണ്താനും. പക്ഷെ, എന്ത് ചെലവ് നിങ്ങള്‍ക്ക് ചെയ്യണം എന്ന് തീരുമാനിക്കുന്നത് നിങ്ങളുടെ റേഞ്ച് വച്ചായിരിക്കും. അതല്ലാതെ നിന്‍റെയൊക്കെ ആവശ്യം പരിഗണിച്ചല്ല. നീയെന്‍റെ കൂടെ വരികയാണെങ്കില്‍ ഈ കാഴ്ചപ്പാടിലും പെരുമാറ്റത്തിലുമുള്ള നിന്‍റെ റേഞ്ച് കണക്കാക്കിയാല്‍ നിനക്ക് എന്ത് വാങ്ങിത്തരാമെന്ന് ഞാന്‍ പറയട്ടെ...?
ഇത് ഞാന്‍ പറഞ്ഞപ്പോള്‍, ഇനിയെന്താണ് ഞാന്‍ പറയുവാന്‍പോകുന്നത് എന്ന ഭാവത്തില്‍ ഫിദയും കൂട്ടുക്കാരികളും എന്നെ നോക്കുന്നുണ്ടായിരുന്നു.
“ആ, പറയൂ പറയൂ... കേള്‍ക്കട്ടെ.” സന്ധ്യ ഒരുതരം ചമ്മലും പുച്ഛവും കലര്‍ന്ന ഭാവത്തില്‍ എന്നോട് പറഞ്ഞു.
“ ഗോലിയുള്ള കുപ്പിയില്‍ നിറച്ച സോഡാ നീ കണ്ടിട്ടുണ്ടോ?”
“ഉണ്ടെങ്കില്‍?” അവള്‍ ഗൌരവത്തില്‍ ആയിതുടങ്ങി. ഞാന്‍ തുടര്‍ന്നു,
“ എനിക്ക് അറിയാവുന്നതില്‍വച്ച് ഏറ്റവും വിലക്കുറഞ്ഞ സോഡാ ആ കുപ്പിയില്‍ കിട്ടുന്നതാണ്. നീ എന്‍റെയൊപ്പം വെറുതേ വരികയാണെങ്കില്‍ അങ്ങിനെ ഒരുകുപ്പി സോഡാ വാങ്ങിത്തരാം. അതല്ല, കൂടെ കിടക്കാന്‍ തയ്യാറായാണ് വരുന്നതെങ്കില്‍ ആ സോഡയില്‍ ഒരു പകുതി നാരങ്ങേം പിഴിഞ്ഞ് ഇത്തിരി ഉപ്പും ഇട്ടുതരാം. ഇതിനും അപ്പുറത്തേക്ക് എന്തെങ്കിലും തരുവാനുള്ള റേഞ്ച് നിനക്കുണ്ടെന്ന് ഞാന്‍ എന്നല്ല, എല്ലിനുറപ്പുള്ള ഒരാണും പറയില്ല.”
ഞാന്‍ ഇത് പറഞ്ഞതും അവളുടെ മുഖത്ത് എന്നോടുള്ള വെറുപ്പും ദേഷ്യവും നിറഞ്ഞു. അവള്‍ ഫിദയോടായി പറഞ്ഞു,
“ ഇത്രേം സ്റ്റാന്‍ഡെഡ് ഉള്ളവരാണ് നിന്‍റെ ഫ്രണ്ട്സ് എന്ന് ഞാന്‍ അറിഞ്ഞില്ല.”
“ഇതിനേക്കാള്‍ വല്ല്യ സ്റ്റാന്‍ഡെഡോന്നും നിന്നോട് കാണിക്കേണ്ട കാര്യം ബിജുവേട്ടനില്ല. ഇത്രപ്പോലും കാണിക്കേണ്ട കാര്യവും ഇല്ല. അത്രേം തറ ആയിരുന്നു നിന്‍റെ സംസാരം.” അവള്‍ക്കുള്ള ഫിദയുടെ മറുപടി!
ഫിദ ഇതുപ്പോലെ ഒരു മയമില്ലാതെ മറുപടി നല്‍കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചില്ല. ഫിദയുടെ മറുപടിക്കേട്ട് അവള്‍ വര്‍ദ്ധിച്ച ദേഷ്യത്തോടെ ഞങ്ങള്‍ ഇരിക്കുന്നിടത്ത് വച്ചിരിക്കുന്ന അവളുടെ കുടയും പേഴ്സും എടുത്ത് പോകാന്‍ തയ്യാറായിനിന്നുക്കൊണ്ട് ഫിദയോട് പറഞ്ഞു,
“ഈ വക തെണ്ടികളുടെ കൂട്ട് നിനക്കൊക്കെതന്നേ പറ്റൂ... കൊണ്ട് നടന്നോ, കെട്ട്യോന്‍ ഗള്‍ഫീന്ന് എത്തണവരെ സൂഖേട് തീര്‍ക്കണല്ലോ...”
വായില്‍വന്ന ഒരു മുട്ടന്‍തെറി വിളിച്ച് ഇരുന്നിടത്ത്നിന്ന് എഴുനേറ്റതു മാത്രമേ പിന്നീടുള്ള ഒരു മുപ്പതു സെക്കന്റ് സമയത്തെക്കുറിച്ച് എനിക്കൊര്‍മയുള്ളൂ. എന്തൊക്കെയോ ഞാന്‍ വിളിച്ച് പറഞ്ഞു. എനിക്ക് അങ്ങിനെ ഒരു പ്രശ്നമുണ്ട്. ചിലപ്പോള്‍ വളരെപ്പെട്ടെന്ന് ഞാന്‍ ദേഷ്യപ്പെട്ട്പ്പോകും. ഏതാനും സെക്കന്റ്‌കള്‍ മാത്രമാണ് ആ ദേഷ്യം ഉണ്ടാകുക. പക്ഷെ ആ സമയം എന്തെല്ലാമാണ് പറയുന്നതെന്ന് എനിക്കുതന്നെ യാതൊരു ഐഡിയയും ഉണ്ടാവില്ല.
ഫിദ എന്‍റെ കയ്യില്‍പ്പിടിച്ചു ശക്തമായി വലിച്ചപ്പോഴാണ് എനിക്ക് പരിസരബോധം ഉണ്ടായത്. ഞങ്ങള്‍ ഇരിക്കുന്നതിന്‍റെ സമീപപ്രദേശത്തായി ഇരിക്കുന്ന എല്ലാവരും ഞങ്ങളെ നോക്കിക്കൊണ്ടിരിക്കുന്നു. ഞാന്‍ ഒന്ന് ശാന്തമായി. സന്ധ്യയും പാര്‍വതിയും ഞങ്ങള്‍ക്കടുത്തുനിന്നും നടന്നുപോയി. എന്‍റെ കയ്യില്‍പ്പിടിച്ച് ഉന്തിക്കൊണ്ട് എന്നെ മറൈന്‍ഡ്രൈവില്‍നിന്നും പുറത്തേക്ക് കടത്തുവാന്‍ ഫിദ ശ്രമിച്ചുകൊണ്ടിരുന്നു.
ഒരിക്കല്‍, ഓഫീസ് ക്ലീന്‍ ചെയ്യുവാന്‍ വരുന്ന സ്ത്രീ, ഓഫീസിലെ സ്ത്രീകളായ സ്റ്റാഫ്‌കളെ കുറിച്ച് എന്തൊക്കെയോ വാസ്തവവിരുദ്ധമായ മോശം കാര്യങ്ങള്‍ സമീപ ഓഫീസുകളില്‍പ്പോയി പ്രചരിപ്പിക്കുന്നതായി അറിഞ്ഞപ്പോള്‍ അവരെ പുറത്താക്കുവാന്‍ ഞാന്‍ എച്ച് ആര്‍ മാനേജര്‍ക്ക് നിര്‍ദേശം നല്‍കി. അത് ഒഴിവാക്കുന്നതിനായി ആ സ്ത്രീ ഞങ്ങളുടെ ചെയര്‍മാന്‍ ഡോ: ബിജു കര്‍ണനെ കണ്ട് കുറേ കരയുകയും, താന്‍ ഒരു രോഗിയാണെന്നും ഈ ജോലി നഷ്ട്ടപ്പെട്ടാല്‍ മറ്റൊന്ന് ലഭിക്കുക എളുപ്പമല്ലെന്നും അറിയിക്കുകയും ഉണ്ടായി. ചെയര്‍മാന്‍ നല്ലയൊരു മനുഷ്യനാണ്. ഒപ്പം നല്ലയൊരു മനുഷ്യസ്നേഹിയുമാണ്. അദ്ദേഹം എന്നെവിളിച്ച് ആ സ്ത്രീ പറഞ്ഞ കാര്യങ്ങളെല്ലാം അറിയിക്കുകയും, ഒരു സ്ത്രീ എന്ന നിലയില്‍ അവര്‍ക്ക് ഒരു പരിഗണന കൊടുക്കാം എന്ന് നിര്‍ദേശിക്കുകയും ചെയ്തു. എന്നാല്‍, തന്‍റെ മേലുധ്യോഗസ്ഥരായ സ്ത്രീകളെ കുറിച്ച് അപവാദപ്രചരണം നടത്തുകയെന്നത് ഒരുതരത്തിലും അവഗണിക്കപ്പെടേണ്ട ഒരു തെറ്റല്ല എന്ന കര്‍ശന നിലപാട് ഞാന്‍ എടുത്തതിനാല്‍, ആ സ്ത്രീയെ ഒഴിവാക്കുകതന്നേ ചെയ്തു.
പിന്നീട് ഈ സംഭവത്തെക്കുറിച്ച് ഞാനും ബിജു കര്‍ണ്ണനും തമ്മില്‍ സംസാരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് ഇപ്രകാരം ആയിരുന്നു, “ നമ്മളുമായി ഇടപ്പെടുന്ന സ്ത്രീകള്‍, അവര്‍ ആരുമായിക്കൊള്ളട്ടെ... ചെറുപ്രായക്കാരോ വൃദ്ധകളോ, സമ്പന്നരോ ദരിദ്രരോ... എന്തുമായിക്കൊള്ളട്ടെ, ഒരിക്കലും ത്രിപ്തമല്ലാത്തതോ വിഷമിക്കുന്നതോ ആയ മനസ്സോടെ അവര്‍ നമ്മളെ വിട്ടുപ്പോകരുത്. എന്തു കാര്യത്തിനായി അവര്‍ നമ്മളെ സമീപിച്ചാലും തിരിച്ചുപ്പോകേണ്ടത് നിറഞ്ഞ മനസ്സോടെ ആയിരിക്കണം. അവരുമായി എന്ത് ഇടപാടുകള്‍ നടത്തേണ്ടിവന്നാലും ലാഭം അവര്‍ക്ക്തന്നേ ആയിരിക്കട്ടെ. അതിനുള്ള ഫലം നമുക്ക് ഈശ്വരന്‍ തരും. നമ്മള്‍മൂലം ഒരു സ്ത്രീ വിഷമിചിട്ടുണ്ടെങ്കില്‍, അവളുടെ കണ്ണീരു വീണിട്ടുണ്ടെങ്കില്‍ ഒരുക്കാലത്തും നമ്മുടെ മനസ്സിനോ, ബിസിനസ്സിനോ, കുടുംബത്തിനോ സമാധാനം ലഭിക്കില്ല.
അതിന്ശേഷം എന്നാല്‍ കഴിയാവുന്നവിധത്തിലെല്ലാം ബിജു കര്‍ണ്ണന്‍റെ വാക്കുകളെ പിന്തുടരാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. എത്രത്തോളം പ്രകോപനപരമായ സാഹചര്യത്തിലായാലും സ്ത്രീകളോട് ഞാന്‍ കയര്‍ത്ത് സംസാരിക്കാറില്ല. അവര്‍ക്കെതിരായി ഒരു തീരുമാനവും എടുക്കാറില്ല. അതുക്കൊണ്ട് അദ്ദേഹം പറഞ്ഞപ്പോലെ എന്തെങ്കിലും ലാഭം ഉണ്ടായോ എന്ന്ചോദിച്ചാല്‍ ഇല്ല. എന്നാല്‍ പ്രത്യേകമായി ഒരു നഷ്ട്ടവും ഉണ്ടായിട്ടില്ല. എന്തുക്കൊണ്ടോ ഈയൊരു സാഹചര്യത്തില്‍ എനിക്ക് നിയന്ത്രിക്കാനായില്ല. ചെയര്‍മാന്‍ പറഞ്ഞത് സത്യമാവുകയാണെങ്കില്‍ ഇപ്പോള്‍ വളരെ സമാധാനത്തില്‍പോകുന്ന ജീവിതത്തില്‍ എന്തെങ്കിലുമെല്ലാം സംഭവിച്ചേക്കാം. അത്തരത്തില്‍ എന്തെങ്കിലും സംഭവിച്ചാല്‍ ഉടന്‍ അറിയിക്കാം. പിന്നീട് നിങ്ങളും സ്ത്രീകളുമായി ഇടപെഴുകുമ്പോള്‍ സൂക്ഷിച്ചെക്കുമല്ലോ...