Tuesday 1 February 2011

എന്‍റെ സ്വന്തം തുടയും, പിന്നെ ചില ചൂരലുകളും... (part 1)


ചൂരലും എന്‍റെ തുടയും പഠിക്കുന്നകാലത്ത് ഒരു നല്ല കോമ്പിനേഷന്‍  ആയിരുന്നു. ചാറി ചാറി വല്ലപ്പോഴും കിട്ടുന്ന അടികള്‍ കൂടാതെ ത്രിശൂര്‍ പൂര വെടിക്കെട്ടിന്‍റെ കൂട്ടപൊരിച്ചില്‍ പോലെയുള്ള തല്ലും എനിക്ക് ഇടക്കൊക്കെ കിട്ടാറുണ്ട്. അങ്ങിനെ ചില ഉശിരന്‍ തല്ലുകളെ കുറിച്ചു പറയാം.
                          
നാലാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ കേരള പ്രൈവറ്റ് എക്സാമിനേഷന്‍  ബോര്‍ഡ് ന്‍റെ പരീക്ഷയില്‍ എനിക്ക് ഒന്നാം റാങ്ക്. തൃശൂരില്‍ നിന്നും സ്കൂള്‍ വക കാറില്‍ ടീച്ചര്‍ മാരോടും അമ്മയോടും ഒപ്പം ഏറണാംകുളത്ത്  വന്നു, ടൌണ്‍ ഹാള്‍ ളില്‍ വച്ച്  കോട്ടിട്ട ഏതോ കക്ഷിയില്‍ നിന്നും സമ്മാനം വാങ്ങി. അന്നാണ് ആദ്യമായി ഞാന്‍ റ്റൈ  കെട്ടിയത്. റ്റൈ  കെട്ടി, തലയനക്കാതെയുള്ള എന്‍റെ നടപ്പുക്കണ്ട് അമ്മ പറഞ്ഞു,
" പേടിക്കണ്ട, അഴിഞ്ഞു പോകില്ല."

തിരിച്ചു സ്കൂളില്‍ എത്തിയതുമുതല്‍ ഞാന്‍ സ്റ്റാര്‍ ആയി.അസംബ്ലിയിലും , ഓരോ ക്ലാസ് കളിലും എന്നെ കൊണ്ടുപോയി പരിചയപ്പെടുത്തുന്നു. കുട്ടികള്‍ക്കെല്ലാം വല്ലാത്ത ആദരവ്. ടീച്ചര്‍മാര്‍ക്കാണെങ്കില്‍   ഒടുക്കത്തെ സ്നേഹവും.

അങ്ങിനെ വിളങ്ങി നില്‍ക്കുന്ന കാലത്താണ് ക്ലാസ് ടീച്ചര്‍ ഷേര്‍ലി , ഒരു നല്ല ചൂരലിന്‍റെ  ആവശ്യകതയെ കുറിച്ചും ക്ലാസ്സില്‍ അതിന്‍റെ അഭാവം കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങളെ കുറിച്ചും വാചാലയായത്.
 നമ്മുടെ സ്വന്തം ടീച്ചര്‍..... പോരാത്തതിന് ടീച്ചറോട് എനിക്ക് മുടിഞ്ഞ പ്രേമവും, സത്യം!!
ഒന്ന് സഹായിക്കാന്‍ തന്നെ തീരുമാനിച്ചു. അഗ്രികള്‍ച്ചര്‍ യുനിവേഴ്സിറ്റിയില്‍ നിന്നും നല്ല നാല് ചൂരലുകള്‍  വെട്ടി ടീച്ചര്‍ക്ക് അഭിമാനപൂര്‍വ്വം നല്‍കി. ടീച്ചര്‍ തോളില്‍ ചേര്‍ത്തു പിടിച്ചു പറഞ്ഞു, മിടുക്കന്‍.....
                        
ക്ലാസ്സിലെ കുട്ടികളെ നാല് ടീമുകളായി തിരിച്ചിരിക്കുകയാണ്. ഒരു ടീമിന്‍റെ ലീഡര്‍ ഞാനാണ്. സ്കൂളിലെ ഓരോ ക്ലാസ്സിലെയും ഓരോ ടീമുകളും എന്തോ ആവശ്യത്തിന്‍റെ പേരില്‍ ആ സമയത്ത് ഒരു ഫണ്ട് സ്വരൂപിക്കണ മായിരുന്നു. പല കാരണങ്ങള്‍ പറഞ്ഞുള്ള ഇത്തരം പിരിവുകള്‍ ഒന്നിനുപുറകെ ഒന്നായി സ്കൂളില്‍ ധാരാളം ഉണ്ടാവാറുണ്ട്. ഏറ്റവും അധികം ഫണ്ട് പിരിക്കുന്ന ടീമിന്‍റെ ലീഡര്‍ക്ക് ഹെഡ് മിസ്ട്രെസ്സ്  അസംബ്ലിയില്‍ വച്ച്  ഷര്‍ട്ടില്‍, റോസ് റിബണ്‍ കെട്ടിയ മെഡല്‍ കുത്തിതരും.
                        
അന്ന് ഉച്ച കഴിഞ്ഞുള്ള ആദ്യ പിരീഡില്‍ ഷേര്‍ളി ടീച്ചര്‍ ക്ലാസ്സില്‍ എത്തിയപ്പോള്‍ ഒരു ടീമിന്‍റെ ലീഡര്‍ ആയ  പ്രിന്‍സ് ന്‍റെ വക ഒരു പരാതി കിട്ടി. അവനും ടീം അംഗങ്ങളും  ചേര്‍ന്ന് പിരിച്ചെടുത്ത ഫണ്ടില്‍  നിന്നും അഞ്ചു രൂപ കാണ്മാനില്ല.
 ശിവ.. ശിവ.... എന്തായീ കേള്‍ക്കണേ... എന്ന മട്ടിലായി ഞാനടക്കമുള്ള എല്ലാവരും. തകര്‍തിയായ അന്വേഷണം. ആരില്‍നിന്നും നഷ്ട്ടപ്പെട്ട അഞ്ചു രൂപ കണ്ടെത്താനായില്ല. മറ്റു  മാര്‍ഗങ്ങളൊന്നും ഇല്ലാത്തതിനാല്‍ ഷേര്‍ളി ടീച്ചര്‍ ഒരു ഓഫര്‍ മുന്നോട്ടു വച്ചു. കാശ് എടുത്തത് ആരാണെന്ന് സത്യം പറഞ്ഞാല്‍ അടി ഒഴിവാക്കിക്കൊണ്ട് രണ്ടു നാരങ്ങ മുട്ടായി തികച്ചും ഫ്രീ ...!!!

നാരങ്ങാ മുട്ടായിയെ കുറിച്ച് കേട്ടതോടെ ക്ലാസ്സിലെ ഒരുതടിയന്‍ സത്യം പറയുവാന്‍ തീരുമാനിച്ചു മുന്നോട്ടു വന്നു. അവന്‍ എന്നെയൊന്നു ഒളിക്കന്നിട്ട്  നോക്കിയതിനുശേഷം ടീച്ചറോട് പറഞ്ഞു,
 "കാശെടുത്തത് ബിജു.എം.ജി  യാണ്. ഞാന്‍  കണ്ടു."
 ഞാനൊഴിച്ച്‌  മറ്റെല്ലാവരും  അതുകേട്ടു ഞെട്ടി. എനിക്കാണെങ്കില്‍ അവന്‍ എഴുനേറ്റപ്പോഴേ തലയില്‍ ഇരുട്ട് കയറിയിരുന്നതിനാല്‍ ഞെട്ടാനുള്ള അവസരം കിട്ടിയ്യില്ല.   അവന്‍ പറഞ്ഞത് വാസ്തവ വിരുദ്ധമായ ഒരു ആരോപണം എന്ന  രീതിയില്‍ ടീച്ചര്‍ എന്നോട്  ചോദിച്ചു, "
എന്താ ബിജുവിന്‍റെ  മറുപടി?

" അവന്‍ പറഞ്ഞത് ശര്യാ, കാശെടുത്തത് ഞാനാ..." ഞാന്‍ പറഞ്ഞു. സമ്മതിക്കാതെ നിവൃത്തിയില്ല . കൂട്ട് പ്രതിയാണ് മാപ്പുസാക്ഷി ആയിരിക്കുന്നത്.
 ടീച്ചറുടെ മുഖത്തു  അപ്പോഴും ഒരു അവിശ്വാസം.

 കഴിഞ്ഞയാഴ്ചത്തെ കണക്കു പ്രകാരം പ്രിന്‍സി ന്‍റെ ടീമിനു ഞങ്ങളുടെ ടീമിനേക്കാള്‍  4.25  രൂപ കൂടുതല്‍ ആയിരുന്നു..  എന്‍റെ  ടീമിലാണെങ്കില്‍  ഞാന്‍ എത്ര പറഞ്ഞിട്ടും കുട്ടികളാരും കാശ്  പിരിച്ച് ക്കൊണ്ട്  വരുന്നുമില്ല. ഫണ്ട്‌ സ്കൂളില്‍ ഏല്‍പ്പിക്കേണ്ട അവസാന ദിവസം അടുത്തിരിക്കുന്നു. ഹെഡ് മിസ്ട്രെസ്സ് ന്‍റെ കയ്യില്‍നിന്നും മെഡല്‍ വാങ്ങാന്‍ മറ്റു മാര്‍ഗങ്ങളൊന്നും ഇല്ലാത്തതിനാലാണ് ഞാനും ആ തടിയനും ചേര്‍ന്ന് ഈ കാശ് അടിച്ചുമാറ്റല്‍   ആസൂത്രണം ചെയ്തു നടപ്പിലാക്കിയത്.

പിറ്റെന്നു എന്‍റെ അമ്മയെ വിളിച്ചുവരുത്തി, എന്‍റെ ക്ലാസ്സില്‍ വച്ച്, ഞാന്‍ പ്രണയപൂര്‍വ്വം ടീച്ചര്‍ക്ക്  സമ്മാനിച്ച ചൂരല്‍ക്കൊണ്ട്  ആഘോഷപൂര്‍വ്വ്വം ഹെഡ്മിസ്റ്റ്രെസ്സ്ന്‍റെ കയ്യില്‍ നിന്നും എനിക്കു അടി കിട്ടി.
                        
അന്നു രാത്രിയില്‍ എന്‍റെ അമ്മ ഉറങിയിട്ടില്ല. ഇടയ്ക്കിടെ ജനാലക്കല്‍ പോയി നില്‍ക്കുന്നതും, മുറിയുടെ മൂലക്കല്‍ ചാരിയിരിക്കുന്നതും , അടുക്കളയില്‍ ചെന്ന് വെള്ളം കുടിക്കുന്നതുമെല്ലാം എനിക്ക് കാണാം.

പിറ്റേന്ന് രാവിലെ അമ്മ എന്നെയും കൊണ്ട് പള്ളിയിലേക്ക് പോയി. പള്ളിയിലെ അമ്മസംഘം എന്നൊരു സംഘടനയില്‍  അമ്മ പ്രവര്‍ത്തിക്കുന്നുണ്ട്. ആ സംഘത്തില്‍ പെട്ടവരില്‍നിന്നും,  കുറുബാനക്ക് വന്ന മറ്റു ചിലരില്‍നിന്നുമായി അമ്മയെനിക്കു കുറെ പൈസ പിരിച്ചു തന്നു. കുറച്ചു പൈസ അമ്മയും തന്നു.
                      
കണക്കെടുപ്പ് ദിവസം സ്കൂള്‍ അസംബ്ലിക്ക് മുന്നില്‍ വച്ചു ഞാന്‍ ഹെഡ് മിസ്ട്രെസ്സില്‍ നിന്നും മെഡല്‍ വാങ്ങി. ഒപ്പം ഒരു ചെറിയ പാക്കെറ്റ് മിഠായിയും   ലഭിച്ചു. ആ മിഠായി പാക്കെറ്റ് അമ്മയുടെ നിര്‍ദ്ദേശം പോലെ ഞാന്‍ പ്രിന്‍സിനു നല്‍കി. എന്നിട്ട് അമ്മ വാങ്ങി തന്നിരുന്ന മിഠായി  ഞാന്‍ ടീമിലെ എല്ലാവര്‍ക്കുമായി വീതിച്ചു.  തടിയന് ഒരു മിഠായി  കുറവേ കൊടുത്തുള്ളൂ. അവന്‍ അതുംപോയി ടീച്ചറോട് പറഞ്ഞു.
                      
ഒന്‍പതാം ക്ലാസ്സില്‍ എത്തിയപ്പോഴേക്കും സ്കൂളില്‍ നിന്നുമുള്ള അടിതടകളെ എങ്ങിനെ പ്രതിരോധിക്കാം എന്ന വിഷയത്തില്‍ ഞാനൊരു എക്സ്പെര്‍ട്ട്  ആയി മാറിയിരുന്നു. അധ്യാപകര്‍ ചൂരല്‍ ഉയര്‍ത്തുന്നതിനോടൊപ്പം തന്നെ കൈ മുകളിലേക്കുയര്‍ത്തി  അടിയുടെ കാഠിന്യം കുറക്കുക്ക, ചില അധ്യാപകര്‍ അടിക്കുവാന്‍ ഓങ്ങ്മ്പോഴേക്കും അവരെ വട്ടനെ കെട്ടിപ്പിടിക്കുക....
അങ്ങിനെയങ്ങിനെ ഒരുപാട് രീതികള്‍ ഞാന്‍ പരീക്ഷിച്ചു പോന്നിരുന്നു.

പക്ഷെ ഒന്‍പതാം ക്ലാസ്സിന്‍റെ മധുവിധു നാളുകളില്‍ മലയാളം മാഷിന്‍റെ തല്ലില്‍ നിന്നും രക്ഷപ്പെടുവാന്‍ കാണിച്ച നമ്പര്‍ അല്‍പ്പം സാഹസമായിപ്പോയി.
മാഷ് ചൂരലുമായി എന്‍റെയടുക്കല്‍   എത്തിയതും ഞാന്‍ അഴികളില്ലാത്ത ജനല്‍ വഴി പുറത്തേക്ക് ചാടി, ഓടി, കി ണറിന്‍റെ യടുത്തു നിലയുറപ്പിച്ചു . വടിയുമായി മാഷ്‌ പുറകെ. കിണറി ന്‍റെ  ഒരു വശത്ത്‌ ഞാന്‍ , മറു വശത്ത്‌ മാഷ്‌. എന്നെ തല്ലിയാല്‍ കിണറ്റിലേക്ക് ചാടുമെന്നു ഞാന്‍, ഇനി തല്ലുക്കൊള്ല്ളുന്നതിനെക്കാള്‍ നിനക്ക് നല്ലത് കിണറ്റില്‍ ചാടുന്നതായിരിക്കുമെന്നു മാഷ്‌......,.
മാഷിനെ ഞാന്‍ കിണറിനു ചുറ്റും ഓടിക്കുകയാണ്. കാഴ്ച്ചക്കാരായി ക്ലാസിലെ കുട്ടികള്‍ വാതില്‍ക്കലും ജനലിലും നില്‍ക്കുന്നു.
ഒറ്റയ്ക്ക് എന്നെ പിടിക്കുവാന്‍ സാധിക്കില്ലെന്ന് മനസിലായപ്പോള്‍ മാഷ്‌ ക്ലാസ്സിലെ കുട്ടികളെ വിളിച്ചു. ക്ലാസ് ലീഡറും , തടിമിടുക്കുള്ള വേറെ രണ്ടുക്കുട്ടികളും കൂടെ എന്നെ പിടിക്കുവാന്‍ തയ്യാറായി വന്നു. വര്‍ഗ്ഗവഞ്ചകന്മാര്‍!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!1......................................,......!!

ഇനി നിന്നാല്‍ പണി പാളുമെന്നു മനസിലായപ്പോള്‍ ഞാന്‍ സ്കൂള്‍ മതില്‍ എടുത്തു ചാടി, അടുത്തുള്ള സെമിനാരിയുടെ വളപ്പിലേക്ക് ഓടി. പിന്നാലെ ലവന്‍മാരും . എല്ലാവരുടെയും കണ്ണുവെട്ടിച്ചു ഞാനൊരു മാവിന് മുകളില്‍ കയറിയിരുപ്പായി.
 മാവില്‍ പുളിയുറുംബുകളുടെ  സംസ്ഥാന, ദേശീയമോന്നുമല്ല.... വിശ്വ മഹാ സമ്മേളനമാണ്‌ നടക്കുന്നത്. എന്‍റെ അസ്ഥാനത്തെല്ലാം ഉറുന്പ് കയറി കടിക്കുവാന്‍ തുടങ്ങി.
അല്‍പ്പം കൂടെ കഴിഞ്ഞാല്‍ ഞാന്‍ കുട്ടപ്പെട്ടന്‍റെ  അവസ്ഥയിലാകുമെന്നു എനിക്ക് മനസിലായി.

കുട്ടപ്പേട്ട ന്‍റെ അവസ്ഥ എന്താണെന്നല്ലേ, പറയാം
 കുട്ടപ്പെട്ടനെയും അവിടെത്തന്നെ കടന്നല് കുത്തി. നീരുവന്നു വീര്‍ത്തു. ഭാര്യയോടൊപ്പം ഡോക്ട്ടരുടെ അടുത്തെത്തിയപ്പോള്‍ അങ്ങേരു രണ്ടു ഗുളികകള്‍ നല്‍കി, ഒന്ന് വേദന മാറുവാന്‍, ഒന്ന് നീര് വറ്റുവാന്‍.  ഭാര്യ ഡോക്ട്ടരോട് പറഞ്ഞു, തത്കാലം വേദന മാറുവാനുള്ള ഗുളിക മാത്രം മതി.

ഉറുമ്പുകടി അസഹ നീയം ആയപ്പോള്‍ ഞാന്‍ മാവില്‍നിന്നും ഊര്‍ന്നു താഴെയിറങ്ങി. എന്‍റെ സഹപാഠികള്‍ എന്നെ കയ്യോടെ പിടികൂടി മാഷിന്‍റെ മുന്നില്‍ എത്തിച്ചു. ഒരു ചൂരലി ന്‍റെ മൊത്തം ആയുസ്സ് അയാളെന്‍റെ ദേഹത്തു തീര്‍ത്തു.
                        
ഒന്‍പതാം ക്ലാസ്സിലെ ഓണ പരീക്ഷ. അന്ന് ഫിസിക്സ് ആയിരുന്നു. സിനിമാ സംവിധായകനാവാന്‍ ഫിസിക്സ് പഠി ക്കേണ്ടതില്ലെന്ന്  ആരോ എന്നോട് പറഞ്ഞിരുന്നതിനാല്‍ ആ വിഷയത്തിനും  മറ്റുള്ള വിഷയങ്ങളെ പോലെതന്നെ ഞാന്‍ അത്രയ്ക്ക് ശ്രെദ്ധ കൊടുത്തിരുന്നില്ല. അതിനാല്‍ പരീക്ഷക്ക്‌ വിശേഷിച്ചൊന്നും എഴുതുവാനും ഉണ്ടായിരുന്നില്ല.
15 മിനിട്ട് കൊണ്ട് അറിയാവുന്നതെല്ലാം എഴുതി തീര്‍ത്ത്‌ വെറുതെയിരിക്കുമ്പോള്‍ എനിക്കൊരു തോന്നല്‍ ,
ഫിസിക്സ് മാഷിനു ഒരു ഓണാശംസ നെര്‍ന്നാലോ.....

പെയ്പ്പറി ന്‍റെ പുറകുവശത്തു കുത്ത് കുത്തുക്കള്‍ ഇട്ടു ഞാന്‍ എഴുതിവച്ചു, കരടിക്ക് ഓണാശംസകള്‍!!
 കരടിയെന്നാണ് മാഷിന്‍റെ ഇരട്ട പേര്.

ഓണ അവധിക്കു ശേഷം സ്കൂളിലെത്തി. ഫിസിക്സുമാഷ്‌  മാര്‍ക്ക് അനുസരിച്ചു ഉത്തരകടലാസ് എല്ലാവര്‍ക്കും വിതരണം ചെയ്യുന്നു. കൂടുതല്‍ മാര്‍ക്കുള്ളവന് ആദ്യം പെയ്പ്പര്‍ നല്‍കും, പിന്നെ ക്രമമായി കുറവുള്ളവര്‍ക്ക് നല്‍കി പോരും . ഇതാണ് പതിവ്.

ഏറ്റവും  അവസാനത്തില്‍ എന്‍റെ പേര് വിളിച്ചപ്പോഴും എനിക്ക് അത്ഭുതമൊന്നും തോന്നിയില്ല, മുന്‍പും അങ്ങിനെയൊക്കെ തന്നെയാണ് പതിവ്. പെയ്പ്പര്‍ എന്‍റെ കയ്യില്‍ തരാതെ , സ്റ്റാഫ് റൂമില്‍ പോയി ഒരു ചൂരല്‍ വാങ്ങി വരുവാന്‍ മാഷ്‌ എന്നോട് പറഞ്ഞു. സാധാരണയായി പരീക്ഷയില്‍ തോറ്റതിന് മാഷ്‌ ഒരിക്കലും തല്ലാറില്ല. ആ ഒരു ധൈര്യത്തില്‍ സ്റ്റാഫ്  റൂമില്‍ ചെന്ന് കിട്ടാവുന്നതില്‍ വച്ചും ഏറ്റവും നല്ല വടിതന്നെ തിരഞ്ഞെടുത്തു ഞാന്‍ മാഷിനു കൊടുത്തു.

മാഷ്‌ എല്ലാവര്‍ക്കും എന്‍റെ പെയ്പ്പര്‍ കാണിച്ചു കൊടുത്തപ്പോഴാണ്‌ ഓണാശംസ യുടെ കാര്യം എനിക്ക് ഓര്‍മ വന്നത്. അവധിക്കിടയില്‍ ഞാനത് മറന്നു പോയിരുന്നു.

അടിക്കാന്‍ വരുമ്പോള്‍ ഞാന്‍ ഇറങ്ങി ഓടാറുണ്ട് എന്നാ കാര്യം മാഷ്‌ അറിഞ്ഞിരുന്നു എന്ന് തോന്നുന്നു, എന്‍റെ കയ്യില്‍ മുറുകെ പിടിച്ചാണ് മാഷെന്നെ പൊതിരെ തല്ലുന്നത്. അന്നുമുതല്‍ ഫിസിക്സ് ക്ലാസ്സില്‍ നിന്നും ഞാന്‍ ഔട്ട്‌. ക്രിസ്ത്തുമസ്സ് പരീക്ഷയുടെ മുന്‍പുള്ള മിഡ് ടേം പരീക്ഷവരെ ഇത് തുടര്‍ന്നു. പക്ഷെ അപ്പോഴേക്കും എന്‍റെ മനസിലൊരു വാശി കയറിയിരുന്നതിനാല്‍ ഞാന്‍ മിനക്കെട്ടു പഠിച്ചാണ് ഫിസിക്സ് പരീക്ഷ എഴുതിയത്.
                        
പരീക്ഷക്ക്‌ എന്‍റെ തൊട്ടടുത്തു ഇരിക്കുന്നത് ക്ലാസ്സിലെ വന്‍കിട പഠിപ്പിസ്റ്റ്. ഒന്നാമത് കിടക്കുന്ന ചോദ്യത്തിന്‍റെതൊഴിച്ചു ബാക്കിയെല്ലാ ചോദ്യങ്ങള്‍ക്കും എനിക്ക് ഉത്തരം അറിയാം. ഒന്നാമത്തെ ചോദ്യത്തിന് ഒരു മാര്‍ക്കാണ്.ബ്രായ്ക്കെറ്റില്‍   3 ഉത്തരങ്ങള്‍ നല്‍കിയിരിക്കുന്നു. അതില്‍ ഒരു ഉത്തരം അതിന്‍റെ തല്ലെന്നു എനിക്കറിയാം. ബാക്കി രണ്ടെണത്തില്‍  ഞാന്‍ ഉടക്കി നില്‍ക്കുകയാണ്. ആ സമയം പഠിപ്പിസ്റ്റ് എന്‍റെ സഹായത്തിനെത്തി. ബ്രായ്ക്കെറ്റില്‍  കൊടുത്തതിലെ രണ്ടാമത്തെ  ഉത്തരമെന്ന് അവന്‍ ആന്ഗ്യത്തിലൂടെ എന്നോട് പറഞ്ഞു. അവന്‍ പറഞ്ഞപോലെ ഞാന്‍ എഴുതി.
                          
ഒരാഴ്ച്ചക്കു ശേഷം മൂല്യ നിര്‍ണ്ണയം കഴിഞ്ഞു ഉത്തര പെയ്പ്പര്‍ ലഭിച്ചു. ഫിസിക്സില്‍ ഒന്നാമത് പതിവുപോലെ, എനിക്ക് ഉത്തരം പറഞ്ഞു തന്നു സഹായിച്ച മഹാനുഭാവന്‍.. അമ്പതില്‍ അമ്പതു മാര്‍ക്ക്.
 തുടര്‍ന്ന്  എന്‍റെതൊഴിച്ച് മറ്റെല്ലാവരുടെയും ഉത്തര കടലാസുകള്‍ നല്‍കി. ഈശ്വരാ...!!! ഇപ്പ്രാവശ്യവും ഞാന്‍ ലാസ്റ്റോ .....? ഇതെന്തു കഥ എന്നായി ഞാന്‍..

അവസാനം എന്‍റെ പേര് വിളിക്കുന്നതിനു മുന്‍പായി എല്ലാവരോടും എഴുന്നേറ്റു നിന്ന് കയ്യടിക്കാന്‍ മാഷ്‌ ആവശ്യപ്പെട്ടു. ആ കയ്യടികള്‍ക്കിടയിലൂടെ മാഷെന്നെ മേശക്കരികിലേക്ക് വിളിച്ചു. പെയ്പ്പര്‍ കയ്യില്‍ തന്നു. 49 മാര്‍ക്ക്.

ഒരു മാര്‍ക്ക് എവിടെ  പോയി, ഞാന്‍ നോക്കി. പഠിപ്പിസ്റ്റി ന്‍റെ  നിര്‍ദ്ദേശപ്രകാരം എഴുതിയ ഉത്തരം തെറ്റ്!!!! അതെ ചോദ്യത്തിന് അവന്‍ ശെരിയായി ഉത്തരം എഴുതുകയും ചെയ്തു.... വൃത്തിക്കെട്ടവന്‍...

മാഷ്‌ എനിക്ക് ഷെഐക്ക് ഹാന്‍ഡ്‌ നല്‍കുന്നതിനായി കൈ  നീട്ടി. ഞാന്‍ മാഷിനു കൈ നല്‍കാതെ ബഞ്ചില്‍ പോയി ഇരുന്നു. ഒട്ടും നീരസം പ്രകടിപ്പിക്കാതെ വളരെ സ്നേഹപ്പൂര്‍വ്വം മാഷ് എന്നോട് ചോദിച്ചു,
 എന്താ കൈ തരാത്തെ?  "

 മാഷുക്ക് കൈ തരേണ്ട കാര്യം എനിക്കില്ല. മാഷ്‌ പഠിപ്പിച്ചത് എഴുതിയല്ല ഞാന്‍ മാര്‍ക്ക് വാങ്ങിയത്. എന്‍റെ വീട്ടുക്കാര്‍ വാങ്ങിതന്ന ബുക്ക് നോക്കി പഠിച്ചാണ് ഞാന്‍ മാര്‍ക്ക് വാങ്ങിയത്."
ഇത്രയും പറഞ്ഞു ഞാന്‍ എന്തിനും തയ്യാറായി നിന്നു. അടിക്കുവാന്‍ വരികയാണെങ്കില്‍ ജനല്‍ വഴി ചാടി ഓടുവാന്‍ തീരുമാനിച്ചിരുന്നു. പക്ഷെ ഒന്നും സംഭവിച്ചില്ല. കുറച്ചു നേരം കസേരയില്‍ എന്തോ ചിന്തിച്ചിരുന്നതിനുശേഷം മാഷ്‌ പുറത്തെക്കി റങ്ങി പോയി . ആ പിരീഡു ഞങ്ങള്‍ക്ക് ഒഴിവായിരുന്നു.

(തുടരാം.....)
      ................................................................................................................................................
ഈ പോസ്റ്റ്‌ ഇഷ്ട്ടായോ??? ആയെങ്കില്‍ ഒരു സഹായം അഭ്യര്‍ത്ഥിക്കുന്നു, എഴുതുന്ന ഓരോ പോസ്റ്റുകളും കൂടുതല്‍ സുഹൃത്തുക്കള്‍ വായിക്കുമ്പോള്‍ വല്ലാത്ത സന്തോഷവും വീണ്ടും എഴുതുവാനുള്ള പ്രചോദനവും ഉണ്ടാകാറുണ്ട്.
താങ്കള്‍ക്കു സാധിക്കുമെങ്കില്‍, ഈ പോസ്റ്റ്‌ ഫേസ്ബുക്ക് ലോ, ഗൂഗിള്‍ പ്ലസ്‌ ലോ ഒന്ന് ഷെയര്‍ ചെയ്യാമോ...??? സഹായിക്കുമെന്ന് പ്രതീക്ഷിച്ചുക്കൊണ്ട്, ഒരുപാട് ഇഷ്ട്ടത്തോടെ, നിറഞ്ഞ സ്നേഹത്തോടെ ബിജു ജോര്‍ജ്.

21 comments:

  1. എഴുത്തിന്‍റെ ശൈലി ഒരുപാട് ഇഷ്ടായി..
    ഇത്ര നല്ലൊരു ബ്ലോഗിലെന്താ ആരും വരാത്തത്.
    അയല്‍പ്പക്കബന്ധം കുറവാണല്ലേ..
    ഇടയ്ക്കു എല്ലായിടത്തും ഒന്ന് പോയിട്ട് വരൂ..

    ReplyDelete
  2. ithum unclente blogukalil ishtappetta onnanu..

    ReplyDelete
  3. Mr. Biju George.. thaankalude.. ezhuthunna shyli.. valare adhikam ishtapettu.. oro varikal vayikkumbolum. manssil aa rangangal vannu povunnu.. thaankalude adress tharaamo??? onnu p[arijayapedaan vendiyaanu.....

    Regards
    Abhiraj

    ReplyDelete
  4. Replies
    1. സോറി. തുടര്‍ന്നത് ഞാന്‍ ഇപ്പോഴാ കണ്ടത് .

      Delete
  5. പെരുത്ത് ഇഷ്ടായി... എഴുതുക. എഴുതിയത് പരസിദ്ധീകരിക്കാന്‍ മലയാള നാട് വാരികയ്ക്ക് അയച്ചു കൊടുക്കുക. fbmalayalanaadu@gmail.com

    ReplyDelete
  6. thakarthu gadeiiii...ningalu padippum vivaravum ullavanaayirunnalle:)

    ReplyDelete
  7. യെന്നാല്വാ മാശോട് അങ്ങന പറഞ്ഞത് ശെര്യായില്ല..

    ReplyDelete
  8. എന്നിട്ട് സില്മാ സംവിധായകന്‍ ആയോ?

    ReplyDelete
  9. ennalum aa mazhodu angane paranjathu sariyaayilla.. enthaayalum soap ittu nikkande..
    blog adipoliyaayi.

    ReplyDelete
  10. നന്നായിടുണ്ട്....ബാക്കി വേഗം എഴുതുക....ആശസകളോടെ സുഹൃത്ത്‌....

    ReplyDelete
  11. Nannayirikkunnu Biju.. Thudarnnum Ezhuthukaa.

    Regards

    ReplyDelete
  12. നന്നായിട്ടുണ്ട്..
    ഇഷ്ടായി....

    തുടരൂ... വായനക്കാന്‍ പിറകേ വന്നോളും...

    ReplyDelete
  13. അവതരണവും ക്രോഡീകരണവും വിഷയവും ഒന്നിനൊന്ന്‍ മെച്ചം, വളരെ നന്നായിരിക്കുന്നു ചേട്ടാ..

    ReplyDelete
  14. ഇഷ്ടപ്പെട്ടു

    ReplyDelete
  15. നന്നായിട്ടുണ്ട്..

    ReplyDelete
  16. തുടയും ചൂരലും തമ്മിലുള്ള കോമ്പിനേഷനില്‍ തുടങ്ങിയ ചിരിയുടെ കുഞ്ഞലകള്‍ ഓളങ്ങളായി വളര്‍ന്ന് കുട്ടപ്പേട്ടന്‍റെ ഉപകഥയിലെത്തിയപ്പോള്‍ നിയന്ത്രിക്കാവാത്ത പൊട്ടിച്ചിരിയുടെ സുനാമിത്തിരമാലകളായി...പഠിപ്പിസ്റ്റിന്‍റെ ചതിയും രസകരമായി...

    തുടക്കംമുതല്‍ ഒടുക്കം വരെ സ്വാഭാവിക നര്‍മ്മത്തിന്‍റെ ചൂരല്‍വള്ളികള്‍ പടര്‍ത്തിയ വിവരണം....

    നിര്‍ദോഷനര്‍മ്മത്തിന്‍റെ ഈ ചിരി വിരുന്നിനു നന്ദി...

    ReplyDelete
  17. കലക്കി. മഹാനായ മനുഷ്യന്റെ മഹത്തരമായ ബ്ലോഗ്. അഭിവാദ്യങ്ങള്‍ ഒരു നൂറു ആശംസകള്‍

    ReplyDelete
  18. orupaadu eshtapettu

    ReplyDelete
  19. enik ishtayiii eee orginality

    ReplyDelete
  20. biju, nannayittundu, ezuthanam eniyum ...nanmayum karunayum niranja sathyasandhamaya ,hridaya niyrmaliiyam ulla vakkukal...

    ReplyDelete