Sunday 13 March 2011

നിയമം മനുഷ്യന് വേണ്ടിയല്ലേ?


ഒരു വ്യാഴാഴ്ച രാവിലെയാണ് പ്രിയ്യ സുഹൃത്ത് രഞ്ജിത്ത് എന്നെ വിളിച്ചത്. തിരക്കില്ലെങ്കില്‍, ഒഴിച്ചുകൂടാനാവാത്ത ഉത്തരവാദിത്വം ഒന്നും ഇല്ലെങ്കില്‍ ഒന്ന് പുറത്തുപോകാം എന്ന് പറഞ്ഞു. അവന്‍റെ മനസ്സ് ഒരുപാട് പ്രശ്നങ്ങളാല്‍ സങ്കര്‍ഷത്തിലാണ്, കുറച്ചു സമയത്തെക്കെങ്കിലും ഒരു മാറ്റം അവനു ആവശ്യമാണെന്ന് എനിക്ക് തോന്നിയതിനാല്‍ ഞങ്ങള്‍ മൂന്നു സുഹൃത്തുക്കള്‍ ചേര്‍ന്ന് നെല്ലിയാമ്പതിയില്‍ എത്തി. നല്ല സുന്ദരമായ സ്ഥലം. മല കയറുമ്പോഴും, വൈകീട്ട് തിരിച്ചിറങ്ങുമ്പോഴും എന്നെ വിസ്മയിപ്പിച്ച ഒരു കാര്യം, അവിടെ പ്രണയിതാക്കള്‍  ആരെയും കണ്ടില്ല എന്നതാണ്. സാധാരണയായി ഇത്തരം ഹൈറേഞ്ച് സുഖവാസകേന്ദ്രങ്ങളില്‍ ഇത്തരക്കാരെ ധാരാളമായി കാണാറുണ്ട്. ഈ അടുത്തക്കാലത്ത് യെര്‍ക്കാട് പോയപ്പോള്‍ അവിടെയും ഇത്തരക്കാര്‍ ധാരാളം ഉണ്ടായിരുന്നു. മലയിറങ്ങി, താഴെ ഒരു ഡാമിന്‍റെ അരികത്തു വിശ്രമിക്കുവാന്‍ ഇരുന്നപ്പോള്‍ അവിടുത്തെ ഒരു നാട്ടുക്കാരന്‍ എന്‍റെ സംശയത്തിന് മറുപടി തന്നു.
കുറച്ചു നാളുകള്‍ക്കു മുന്‍പ്‌, പാലക്കാടിനടുത്തുനിന്ന് രണ്ടു യുവതീയുവാക്കള്‍ നെല്ലിയാമ്പതിയില്‍ എത്തി. ആ യുവതിയെ അവിടെയുള്ള ചില യുവാക്കള്‍ചേര്‍ന്ന് കാട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി മൃഗീയമായി ബലാത്സംഗം ചെയ്തു. തന്നെ വിശ്വസിച്ച്, തന്നോടൊപ്പം കൈപ്പിടിച്ചിറങ്ങിയ ആ പെണ്‍ക്കുട്ടിയെ രക്ഷിക്കുവാന്‍ ത്രാണിയില്ലാതെപ്പോയ ആ ചെറുപ്പക്കാരന്‍, തന്‍റെ ഹൃദയത്തിനോട് ആ കാട്ടാളക്കൂട്ടം ചെയ്തുക്കൂട്ടുന്നതൊന്നും കണ്ടു നില്‍ക്കുവാന്‍ ആകാതെ അവര്‍ക്ക്മുന്നില്‍ ഉടുമുണ്ടില്‍ കെട്ടിതൂങ്ങി മരിച്ചു. വിറകു പെറുക്കുവാന്‍ എത്തിയ ആദിവാസി സ്ത്രീകള്‍ ഈ പെണ്‍ക്കുട്ടിയെ കണ്ടെത്തി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മൂന്നാംനാള്‍ അവള്‍ മരിച്ചു.
അറിഞ്ഞു കാണുമല്ലോ?? ആ പെണ്‍ക്കുട്ടിയും മരിച്ചു. ഒരു കുടുംബത്തെ മാറോടടുക്കിപിടിച്ച്, വിവാഹ സ്വപ്നങ്ങളുമായി, വീട്ടിലേക്ക് ഓടിയെത്തുവാന്‍ കൊതിച്ച സൌമ്യ എന്ന സഹോദരി.
ഒരു റെയില്‍വേ ഗാര്‍ഡുകളും അവള്‍ക്കു വേണ്ടി ഇനി ട്രെയിന്‍ നിര്‍ത്തുവാന്‍ നിര്‍ദ്ദേശം നല്‍കേണ്ടതില്ല. ഇനി ഒരു പുരുഷകേസരികള്‍ക്കും, സഹയാത്രികരായ മാന്യന്മാരുടെ ഇഷ്ട്ടക്കെടിനെ ഭയന്ന് അവള്‍ക്കു വേണ്ടി അപായച്ചങ്ങല വലിക്കുന്നതില്‍നിന്നും പിന്മാറേണ്ടിവരില്ല. ട്രെയിനില്‍ നിന്നും പുറത്തേക്ക് വീണ ആ പെണ്‍ക്കുട്ടി "മരിച്ചോന്നും പോകില്ല" എന്ന് അഭിപ്രായപ്പെട്ട മാന്യദേഹം ഇപ്പോള്‍ ദുഖിക്കുന്നുണ്ടാകും, ഒരു പ്രവചനം പാഴായി പോയതോര്‍ത്ത്. പോലീസിനെ സമ്മതിക്കണം. ഇതാണ്  കൃത്ത്യനിര്‍വഹണം. പ്രതിക്ക്നേരെ ആക്രമണം ഉണ്ടായെക്കാംഎന്ന കാരണത്താല്‍ പോലീസ് പ്രതിയുമായുള്ള തെളിവെടുപ്പ് ഒഴിവാക്കിയിരിക്കുന്നു, മഹനീയം!!! കാരണം, അപലയായ ആ പെണ്‍കുട്ടിയുടെ സ്വപ്നങ്ങളെക്കാളും മാനത്തെക്കാളും വിലയുണ്ടല്ലോ ആ പന്ന പുലയാടിമോന്‍റെ ജീവന്. ഇവര്‍ക്കെല്ലാം സ്വന്തമായി ഒരു അമ്മയോ, സഹോദരിയോ, ഭാര്യയോ, മകളോ കാണുമോആവോ....
പേടിച്ച് അലറിക്കരയുന്ന ഒരു സ്ത്രീയോടും, ശൈശവ നിഷ്കളങ്കതയുമായി നില്‍ക്കുന്ന ഒരു കുഞ്ഞിനോടും കാമാഗ്നിയുമായി സമീപിക്കുന്നവന്‍റെ എന്ത് വികാരമാണ് ശമിക്കുന്നത് എന്ന്മാത്രം മനസിലാക്കുവാന്‍ ആകുന്നില്ല.
മറന്നുവോ ഒരു സെബാസ്റ്റ്യനെ...? മൂന്ന് കൊച്ചുമക്കളെ പീഡിപ്പിച്ചുക്കൊന്ന ഒരു സെബാസ്റ്റ്യനെ?? ആദ്യം  കോടതി അവനെ വെറുതെ വിട്ടിരുന്നു. അന്ന് ഞങ്ങള്‍ സുഹൃത്തുക്കള്‍ ഒരു തീരുമാനമെടുത്തു. കോടതി വിചാരണ അവനു ലഭിക്കുന്ന വലിയൊരു ആനുകൂല്യമാണ്, വിധി അനുകൂലമായാലും പ്രതികൂലമായാലും.കാരണം, കോടതിക്ക് മുന്‍പാകെ അവന്‍ എത്തിയാല്‍ അവനെ മനുഷ്യനായി നമ്മള്‍ അംഗീകരിച്ചു എന്ന് സാരം.  നിയമം മനുഷ്യനള്ളതാണല്ലോ.. അതിനാല്‍ അവന്‍ അത് അര്‍ഹിക്കുന്നില്ല എന്നും, അവന്‍ കോടതിക്ക് പുറത്തു തീരേണ്ടവന്‍ ആണ് എന്നും ഞങ്ങള്‍ ഉറപ്പിച്ചു. അത് ഒരു പെയ്പ്പട്ടിയെ കൊല്ലുന്നതുപോലെ സമൂഹത്തോട് ചെയ്യേണ്ട കടമയാണെന്നും ഞങ്ങള്‍ വിശ്വസിച്ചു. അന്ന് അത് നടന്നില്ല. പക്ഷെ നടക്കാഞ്ഞതില്‍ ഇപ്പോള്‍ ഞങ്ങള്‍ക്ക് ദുഖമില്ല. കാരണം കോടതി അവന് നല്‍കിയതും വധശിക്ഷയാണ്. ഇപ്പോള്‍ വീണ്ടും ഒരു തോന്നല്‍.... അവന്‍, ആ ഒറ്റകയ്യന്‍ തമിഴന്‍ നിയമത്തിനുമുന്‍പില്‍ എത്തേണ്ടതുണ്ടോ??????

3 comments:

  1. ആ നിമിഷം തല്ലിക്കൊല്ലണം ഇത്തരക്കാരെ.

    ReplyDelete
  2. തീവ്രവാദിയാണല്ലോ? എനിക്കിഷ്ട്ടായി ...........

    ReplyDelete