Thursday 23 June 2011

ആരാണ് സദാചാര സംരക്ഷകര്‍?

ഏറണാകുളം സൗത്ത്‌ മേല്‍പ്പാലം എത്തുന്നതിനും മുന്‍പായി ഒരു അമ്പലമുണ്ട്. വളഞ്ഞമ്പലം. അമ്പലത്തിന്‍റെയും അമ്പലം ഇരിക്കുന്ന സ്ഥലത്തിന്‍റെയും പേര് അതാണ്‌. ഒരിക്കല്‍ സുഹൃത്തിനോടൊപ്പം അതുവഴി ബസ്സില്‍ പോകുമ്പോള്‍ അമ്പലത്തിനു കുറച്ചു മുന്‍പായി ബസ്സ്‌ നിറുത്തി, കുറച്ചുപേര്‍ അവിടെ ഇറങ്ങി. മുന്‍സീറ്റില്‍ ഇരുന്ന് മൊബൈല്‍ഫോണില്‍ സംസാരിക്കുകയായിരുന്ന ഒരു പെണ്‍ക്കുട്ടി ബസ്സ്‌ നിറുത്തിയ ഇടം ഒന്ന് ശ്രദ്ധിച്ചതിനു ശേഷം ഫോണില്‍ സംസാരം തുടര്‍ന്നു. ബസ്സ് അമ്പലത്തിന് മുന്‍പിലുള്ള സ്റ്റോപ്പില്‍ നിര്‍ത്താതെ മുന്നോട്ടു നീങ്ങുവാന്‍ തുടങ്ങിയപ്പോള്‍ പെണ്‍ക്കുട്ടി അതിനെ കുറിച്ച് ബസ്സ്‌ കണ്ട്ടക്ടര്‍നോട് ചോദിക്കുകയും, അവര്‍ക്ക് അവിടെ ഇറങ്ങണമെന്നു ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ അയാള്‍ ബസ്സ്‌നിര്‍ത്തുവാന്‍ ഡ്രൈവറെ അനുവദിച്ചില്ലെന്ന് മാത്രമല്ല, സൗത്ത്‌ പാലം കഴിഞ്ഞ് ബസ്സ്‌ നിര്‍ത്തുന്നവരേയ്ക്കും ചെറുപ്പക്കാരുടെ മൊബൈല്‍ കിന്നാരങ്ങളെ കുറിച്ച് നെടുവീര്‍പ്പിട്ട് സംസാരിക്കുകയും ചെയ്തു, അസൂയയോടെ. പാലത്തിന് ഇപ്പുറം ഇറങ്ങേണ്ട ആ പാവം പെണ്‍ക്കുട്ടിയെ പാലത്തിന് അപ്പുറം ഇറക്കിയപ്പോള്‍ അയാള്‍ അനുഭവിച്ച നിര്‍വൃതി ആ മുഖത്ത്നിന്നും വേര്‍തിരിച്ചുഎടുക്കാമായിരുന്നു.

ചീട്ടുക്കളി കഴിഞ്ഞ് പാതിരാത്രിയില്‍ കൂട്ടുക്കാരോടൊപ്പം നടന്ന് വരുമ്പോഴാണ് ഒരുത്തനെ മറ്റു ചില സുഹൃത്തുക്കള്‍ ചേര്‍ന്ന് ഇലട്രിക് പോസ്റ്റില്‍ കെട്ടിയിട്ടിരിക്കുന്നത് കണ്ടത്. മര്‍ദ്ദനമേറ്റ ആ ചെറുപ്പക്കാരന്‍റെ മൂക്കില്‍നിന്നും വായില്‍ നിന്നും ചോര കിനിയുന്നുണ്ടായിരുന്നു. ഞങ്ങളുടെ നാട്ടില്‍നിന്നും കുറച്ച് ദൂരെയായാണ് ആ ചെറുപ്പക്കാരന്‍റെ വീട്. അവനോടൊപ്പം ജോലിചെയ്യുന്ന, ഞങ്ങളുടെ നാട്ടുക്കാരിയും ഭര്‍തൃമതിയുമായ ഒരു യുവതിയുടെ വീട്ടിലേക്ക് പാതിരാ സന്ദര്‍ശനത്തിന് എത്തിയതാണ് അയാള്‍. “ഇത്തരം വൃത്തിക്കേടുകള്‍ ഈ നാട്ടില്‍ നടക്കില്ല” എന്ന് ആക്രോശിച്ച നാട്ടുക്കാരായ യുവാക്കളില്‍ പലരും ഈ വിഷയത്തില്‍ നാട്ടിലെ പല സ്ത്രീകളുടെയടുത്തും ശ്രമിച്ച് പരാജയപ്പെട്ടവര്‍ ആയിരുന്നു.

ഈ രണ്ട് സംഭവങ്ങളില്‍ ആദ്യത്തെതിലെ ബസ്സ്‌ കണ്ടക്ടര്‍ടെ കാര്യം വളരെ ദയനീയമാണ്. കക്ഷത്തില്‍ വച്ചിരിക്കുന്ന ബാഗാണ് അയാളെ താഴെവിഴാതെ ബാലന്‍സ് ചെയ്ത് നിര്‍ത്തിയിരിക്കുന്നത് എന്ന കാര്യത്തില്‍ എനിക്ക് സംശയമുണ്ടായിരുന്നില്ല. അസമയത്ത് വാര്‍ധ്യക്ക്യം ഭാധിച്ച ആ സാധുവിന്, മുരിങ്ങാക്കോലിനു ഞരമ്പ് ഓടിയപ്പോലുള്ള ശരീരവുംവച്ച് ഒരു സ്ത്രീയോട് കാണിക്കാവുന്നതിന്‍റെ പരമാവുധി പൌരുഷമാണ് അയാള്‍ അവിടെ കാണിച്ചത്. അതിനപ്പുറത്തേക്കുള്ള ഒരു ക്രിയ്യകള്‍ക്കും ശരീരം ഉണരില്ല. ഇത്തരക്കാര്‍ ലഭിക്കുന്ന അവസരങ്ങളിലെല്ലാം സ്ത്രീകളോട് ക്ഷോപിക്കുകയും, മറ്റുള്ളവര്‍ക്ക്മുന്‍പില്‍ അവരെ ആക്ഷേപിക്കുകയും, സദാചാര ഭ്രംശനത്തെക്കുറിച്ച് പരസ്യമായി ആകുലപ്പെടുകയും പതിവാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ അവര്‍ക്ക് സ്ഖലനം പോലും സംഭവിക്കാറുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കാരണം, ഇത്തരം പ്രകടനങ്ങളാണ് അവരുടെ ലൈഗീകത. അതല്ലാതെ ശരിയായ രീതിയില്‍ ഒരു സ്ത്രീക്ക് മാനസികവും, ശാരീരികവുമായ തൃപ്തി നല്‍കി, താന്‍ ഒരു ഉത്തമ പുരുഷന്‍ ആണെന്ന് കൂടെകിടന്ന സ്ത്രീയെക്കൊണ്ട് ( അവര്‍ ആരുമായിക്കൊള്ളട്ടെ, കാമുകിയോ, ഭാര്യയോ, കൂട്ടുക്കാരിയോ, അതോ വെറുമൊരു സെക്ഷ്വല്‍ പാട്ട്ണറോ..... ) മനസുതുറന്നു അംഗീകരിപ്പിക്കുവാന്‍ അവര്‍ക്കൊരിക്കലും കഴിഞ്ഞിട്ടുണ്ടാവില്ല, ഇനിയൊട്ടു കഴിയുകയും ഇല്ല. ഇത്തരക്കാരുടെ പ്രശ്നപരിഹാരത്തിനായി തത്ക്കാലം ഒറ്റമൂലികളൊന്നും നിര്‍ദേശിക്കാനില്ല. കഴുതകാമം കരഞ്ഞു തീരട്ടെ....

ഇനി, മേല്‍പറഞ്ഞതില്‍ രണ്ടാമതായി വരുന്ന സംഭവത്തിലെ സദാചാരത്തിന്‍റെ കണ്ണിമയ്ക്കാത്ത കാവല്‍ക്കാര്‍....
ഇത്തരക്കാര്‍ മഹാഭൂരിപക്ഷവും സമുദായത്തിന്‍റെയോ ദേശത്തിന്‍റെയോ പേരിലാണ് രംഗത്തിറങ്ങാറ്. സ്വന്തം സമുദായത്തിലെയോ നാട്ടിലെയോ പെണ്‍ക്കൊടിമാരുടെ സദാചാര ജീവിതം വിലയിരുത്തുന്നതിനുള്ള അവകാശം മൊത്തമായോ ഭാഗികമായോ ഇവര്‍ അവനാവന് സ്വയം കല്‍പ്പിച്ചുനല്‍കാറുണ്ട്. ചില മിക്സ്ഡ് കോളേജ്കളിലും ഇങ്ങനെയുള്ളവരെ കണ്ട്മുട്ടിക്കൂടായ്കയില്ല.
ഒരു സ്ത്രീ ഒരു പുരുഷനുമായി സംസാരിച്ചാല്‍ ( അത് സ്വന്തം സമുധായത്തിനോ, നാടിനോ പുറത്തുള്ള ഒരു പുരുഷനാണെങ്കില്‍ പറയുംവേണ്ട) ഉപദേശം, താക്കീത്, ഭീഷണി, മര്‍ദനം എന്നിവ പ്രതീക്ഷിക്കാവുന്നതാണ്.
ഈ വിഷയത്തില്‍ ഇവന്മാര്‍ ചാടി മറിഞ്ഞ് ഇടപ്പെടുന്നതിന് ഒരൊറ്റ കാരണമേയുള്ളൂ, സ്വന്തം സമുധായക്കാര്‍ക്കും, നാട്ടുക്കാര്‍ക്കും കൊടുത്ത് ത്രിപ്ത്തിപ്പെടുത്തിയിട്ട് മതി ഇവളുമാരുടെ പുറമേക്കുള്ള കൊടുപ്പ് എന്ന ലളിതമായ സോഷ്യലിസ്റ്റ്‌ ചിന്ത.
ഈ മഹാനുഭാവന്‍മാര്‍ക്ക് പരീക്ഷിച്ച് നോക്കാവുന്ന ഒരു വിദ്യ, എന്‍റെ യവ്വനാരംഭത്തില്‍ എനിക്ക് അറിയുമായിരുന്ന ഏക പണ്ഡിതനും, സാത്വികനുമായ സ്ഥലബ്രോക്കെര്‍ പരശുവേട്ടന്‍ പറഞ്ഞ് ഞാന്‍ കേട്ടിട്ടുണ്ട്, നാട്ടില്‍ സ്ത്രീകള്‍ക്കെല്ലാം ശല്ല്യമായിനടക്കുന്ന ഒരുവനോട് “ പോയിവല്ല വാഴക്കും ഓട്ടിണ്ടാക്കി വയ്ക്കഡാ.....” എന്ന് ഉപദേശിച്ചപ്പോള്‍ ആ പ്രായത്തില്‍ എനിക്ക് കാര്യം മനസ്സിലായില്ല. പക്ഷെ, പിന്നീട് പലരുമായി ചര്‍ച്ചചെയ്ത് കാര്യം ഞാന്‍ മനസ്സിലാക്കി. നിങ്ങളില്‍ കാര്യം മനസ്സിലാകാത്ത ആരെങ്കിലും ഉണ്ടെങ്കില്‍ നിങ്ങളും ചര്‍ച്ചകള്‍ നടത്തു.... ഇങ്ങിനെ ചര്‍ച്ചകളിലൂടെയാണ് പല സംശയങ്ങളും ഒരു വഴിക്കായിട്ടുള്ളത്. അപ്പോള്‍ പറഞ്ഞ് വന്നത്, മേല്‍ വിവരിച്ചപോലുള്ള പോലീസുകാര്‍ക്ക്‌ വല്ല വാഴക്കും ഓട്ട ഉണ്ടാക്കല്‍ പരീക്ഷിക്കാവുന്നതാണ്. ( പ്രതേക ശ്രദ്ധക്ക്, വാഴക്ക് തുളയിട്ടു വയ്ക്കണ്ട ഗതിക്കേട്‌ എനിക്കുണ്ടായിട്ടില്ല.)

ഇതെല്ലാം ഞാന്‍ എന്തിനിവിടെ വിളിച്ചുകൂവുന്നു എന്ന് ചിന്തിക്കുന്നവരോടായ്..., ഇത് എനിക്ക് അപരിചിതയായ തസ്നി ഭാനു എന്ന കൂട്ടുക്കാരിയോടു ഞാന്‍ കാണിക്കുന്ന ഐക്യദാര്‍ഡ്യമാണ്.
പ്രിയ്യപ്പെട്ട കൂട്ടുക്കാരി, പ്രതികരിക്കാന്‍ നിങ്ങള്‍ കാണിച്ച ചങ്കൂറ്റത്തിന് എന്‍റെ നമോവാകം!!
ഷണ്ഡന്‍മാരുടെ ഒരു ന്യൂനപക്ഷ സമൂഹം മത, ദേശ, സാന്മാര്‍ഗിക ചിന്തകളുടെ നിഴല്‍പ്പരത്തുന്ന ഇരുളില്‍ പതുങ്ങി ഏതുനിമിഷവും നിങ്ങള്‍ക്ക്നേരെ ചാടി വീണേക്കാംഎന്ന് ഒരു ഉള്‍പ്പിടപ്പോടെ ഞാന്‍ തിരിച്ചറിയുന്നുണ്ട്. നിങ്ങള്‍ എന്ന് ഞാന്‍ പറയുമ്പോള്‍ നിങ്ങള്‍ ഒരുവളെയല്ല ഞാന്‍ കാണുന്നത്, അപമാനിക്കപ്പെട്ട അപമാനിക്കപ്പെടാവുന്ന പതിനായിരക്കണക്കിന് സ്നേഹിതമാരെക്കൂടിയാണ്. ഞാനോ, എനിക്ക് സ്വാധീനം ചെലുത്തുവാന്‍ കഴിയുന്നവരോ ഒരിക്കലും ഇത്തരത്തില്‍ പെരുമാറുകയില്ല എന്ന് മാത്രമേ ഇപ്പോള്‍ എനിക്ക് ഉറപ്പു നല്‍കാനാകൂ....

6 comments: